Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിമാർക്ക്...

മന്ത്രിമാർക്ക് പിന്നാലെ കോളജ് യൂനിയൻ ചെയർമാന്മാർക്കും സർക്കാർ ചെലവിൽ ലണ്ടൻ ടൂർ

text_fields
bookmark_border
മന്ത്രിമാർക്ക് പിന്നാലെ കോളജ് യൂനിയൻ ചെയർമാന്മാർക്കും സർക്കാർ ചെലവിൽ ലണ്ടൻ ടൂർ
cancel

തിരുവനന്തപുരം: ശമ്പളവും പെൻഷനും നൽകാൻപോലും ബുദ്ധിമുട്ടുന്ന സാമ്പത്തിക സ്ഥിതിയിൽ സർക്കാർ ചെലവിൽ കോളജ് യൂനിയൻ ചെയർമാന്മാർക്ക് ലണ്ടൻ ‘ടൂർ’. 66 സർക്കാർ ആർട്സ് ആൻഡ് സയൻറ് കോളജുകളിലെയും ഒമ്പത് സർവകലാശാലകളിലെയും യൂനിയൻ ചെയർമാന്മാരെയാണ് ഇംഗ്ലണ്ടിൽ കൊണ്ടുപോകുന്നത്. കോളജ് വിദ്യാഭ്യാസവകുപ്പിെൻറ പ്ലാൻ ഫണ്ടിൽനിന്ന് രണ്ട് കോടിയോളം വകയിരുത്തിയാണ് െഫ്ലയർ പദ്ധതിയുടെ ഭാഗമായി ലീഡ് ഇൻഡക്ഷൻ ട്രെയിനിങ് എന്ന പേരിൽ കാർഡിഫ് സർവകലാശാലയിലേക്ക് കൊണ്ടുപോകുന്നത്.


ഇതിനായി ബന്ധപ്പെട്ടവരിൽനിന്ന് കോളജ് വിദ്യാഭ്യാസവകുപ്പ് അപേക്ഷ ക്ഷണിച്ചു.
പാസ്പോർട്ട് വിവരങ്ങളും ക്രിമിനൽ കേസുകളുണ്ടെങ്കിൽ അവയുടെ വിവരവും അപേക്ഷയിൽ ഉൾപ്പെടുത്തണം. കോളജ് യൂനിയനുകളുടെ കാലാവധി കഴിയാൻ രണ്ട് മാസത്തോളം മാത്രം ശേഷിക്കെ ചെയർമാന്മാരെ എന്തിന് വൻ തുക ചെലവിട്ട് കൊണ്ടുപോകുന്നുവെന്നതിന് ഉന്നത വിദ്യാഭ്യാസവകുപ്പിന് മറുപടിയില്ല. വിദ്യാഭ്യാസവകുപ്പിൽ െഫ്ലയർ പദ്ധതിയുടെ ചുമതലയുള്ള അധ്യാപകന് പുറമെ മൂന്ന് അധ്യാപകരും സംഘത്തോടൊപ്പം പോകും. ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലെ മറ്റൊരു പദ്ധതിയിലെ റിസർച് ഒാഫിസറാണ് സംഘത്തിെല മറ്റൊരാൾ.

ഒരാൾ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ ആയിരിക്കണമെന്ന വിചിത്ര വ്യവസ്ഥ ഇതുസംബന്ധിച്ച ഫയലിൽ േചർത്താണ് പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ റിസർച് ഒാഫിസർക്ക് ഇരിപ്പിടം ഉറപ്പിച്ചത്. കൂടാതെ ഇവരുടെ സുഹൃദ്വലയത്തിലുള്ള തിരുവനന്തപുരം ഗവ. വിമൻസ് കോളജിലെ രണ്ട് അധ്യാപകരെയും ഉൾപ്പെടുത്തിയതായാണ് സൂചന.

അധ്യാപകരുടെ പട്ടിക രഹസ്യമാണ്. മന്ത്രിമാരും ഉദ്യോഗസ്ഥവൃന്ദവും കോടികൾ മുടക്കി വിദേശയാത്ര കഴിഞ്ഞ് എത്തിയതിന് പിന്നാലെയാണ് സർക്കാർ കോളജ്, സർവകലാശാല യൂനിയൻ ചെയർമാന്മാരെ കൊണ്ടുപോകുന്നത്. നേതൃപരിശീലനത്തിന് രാജ്യത്തുതന്നെ മികച്ച സ്ഥാപനങ്ങൾ ഉണ്ടെന്നിരിക്കെയാണ് കാലാവധി കഴിയാൻ പോകുന്ന യൂനിയൻ ചെയർമാന്മാരുടെ വിദേശയാത്ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:london tourollege union chairman
News Summary - london tour for college union chairman-kerala news
Next Story