കോട്ടയത്തെ തൻെറ സ്ഥാനാർഥിത്വം അട്ടിമറിക്കപ്പെട്ടെന്ന് പി.ജെ ജോസഫ്
text_fieldsകോട്ടയം: ചെയർമാൻ സ്ഥാനത്തെച്ചൊല്ലി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫും വൈസ് ചെയർമാൻ ജോസ് കെ.മാണിയും തമ്മിെ ല ഏറ്റുമുട്ടൽ കേരള കോൺഗ്രസ് എമ്മിൽ ശക്തമായിരിക്കെ, കോട്ടയത്തെ തെൻറ സ്ഥാനാർഥിത്വം അട്ടിമറിക്കുകയായിരുന ്നുവെന്ന ആരോപണവുമായി പി.ജെ. ജോസഫ് രംഗത്തെത്തി. മുതിർന്ന നേതാവ് എന്നനിലയിൽ കോട്ടയത്ത് മത്സരിക്കാൻ ആഗ് രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അത് അട്ടിമറിക്കപ്പെട്ടു. ‘മീഡിയ വൺ’ ചാനലിെൻറ വ്യൂ പോയൻറിൽ ജോസഫ് തുറ ന്നടിച്ചു.
ചെയർമാൻ, പാർലമെൻറി പാർട്ടി ലീഡർ, പാലാ സീറ്റ് എന്നിവ സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കെ പെ െട്ടന്നുള്ള ജോസഫിെൻറ പ്രതികരണം വൈസ് ചെയർമാനും എം.പിയുമായ ജോസ് കെ. മാണിക്കുള്ള മുന്നറിയിപ്പായും വിലയിരുത്തപ്പെടുന്നു. രാജ്യസഭ സീറ്റിൽ ജോസ് കെ.മാണിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത് പാർലമെൻററി ബോർഡായിരുന്നു. ഇതേപോലെ കോട്ടയത്തെ ലോക്സഭ സ്ഥാനാർഥിയെ തീരുമാനിക്കാനും പാർലമെൻററി ബോർഡ് ചേർന്നാൽ മതി. പേക്ഷ, നടന്നത് ഇതല്ല- ജോസഫ് പറഞ്ഞു.
അതിനിടെ ചെയർമാൻ സ്ഥാനത്തിെൻറ കാര്യത്തിൽ വിട്ടുവീഴ്ച്ചക്കില്ലെന്ന ഉറച്ച നിലപാടിലാണ് മാണി വിഭാഗം. ജോസ് കെ.മാണി ചെയർമാനാകണമെന്നുതന്നെയാണ് അവരുടെ ആവശ്യം. അംഗീകരിക്കാനാവില്ലെന്ന് ജോസഫ് പക്ഷവും വാദിക്കുന്നു. ചെയർമാനാകേണ്ടത് പി.ജെ. ജോസഫാണെന്ന് ഈ വിഭാഗത്തിലെ പ്രമുഖനായ മോൻസ് ജോസഫും വ്യക്തമാക്കി. ഒത്തുതീർപ്പെന്ന നിലയിൽ െഡപ്യൂട്ടി ചെയർമാനായ സി.എഫ്. തോമസിനെ ചെയർമാനാക്കണമെന്ന ആവശ്യവും ശക്തമാണ്. ഇക്കാര്യത്തിൽ മാണിവിഭാഗം മനസ്സ് തുറന്നിട്ടില്ല.
മാണി വിഭാഗത്തിലെ പലരും പി.ജെ. ജോസഫിനൊപ്പം ചേരിമാറുന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ജോസ് കെ.മാണിയുടെ നേതൃത്വം അംഗീകരിക്കുന്നതിലെ താൽപര്യമില്ലായ്മയാണ് ഇതിന് േപ്രരിപ്പിക്കുന്നത്. നിയമപരമായി ചെയർമാെൻറ ചുമതല വഹിക്കേണ്ടത് ജോസഫാണെന്ന് മാണിയുടെ വിശ്വസ്തനും മുൻ എം.പിയുമായ ജോയ് എബ്രഹാം പറഞ്ഞതും മാണി പക്ഷത്തിന് തിരിച്ചടിയായി. ഇതേ അഭിപ്രായം ഉള്ളവർ പാർട്ടിയിൽ നിരവധിയുണ്ടെങ്കിലും മികച്ച അവസരത്തിനായി കാത്തിരിക്കുകയാണെന്നാണ് സൂചന.
അതേ സമയം ജോസ് കെ.മാണിയെ ചെയർമാനാക്കണമെന്നും അടിയന്തരമായി സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നും ആവശ്യപ്പെട്ട് തോമസ് ഉണ്ണിയാടെൻറ നേതൃത്വത്തിൽ ഒരുവിഭാഗം നേതൃത്വത്തിന് കത്തുനൽകി. കോട്ടയത്ത് യോഗം ചേർന്നശേഷമായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.