Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ...

കേരളത്തിൽ വോട്ടൊഴുകി; 77 ശതമാനം, രാത്രിയിലും പോളിങ്

text_fields
bookmark_border
കേരളത്തിൽ വോട്ടൊഴുകി; 77 ശതമാനം, രാത്രിയിലും പോളിങ്
cancel

തിരുവനന്തപുരം: രാഷ്ട്രത്തിെൻറ ഭാവി തീരുമാനിക്കുന്ന അതിനിർണായകമായ പതി നേഴാമത് ലോക്സഭ തെരഞ്ഞെടുപ്പിെൻറ മൂന്നാം ഘട്ടത്തിൽ കേരളം അത്യാവേശത്തോ ടെ വിധിയെഴുതി. പ്രാഥമിക കണക്ക് പ്രകാരം 76.82 ശതമാനമാണ് േപാളിങ്. തീർത്തും സമാധാനപ രമായി നടന്ന വോെട്ടടുപ്പിൽ ഗ്രാമ-നഗരങ്ങൾ അണമുറിയാതെ ബൂത്തുകളിലേക്കൊഴുകി.

പ് രചാരണത്തിെൻറ ചൂടും ചൂരും വെളിവാക്കി വോെട്ടടുപ്പ് അവസാനിക്കേണ്ട ആറ് മണി ക്കും മിക്ക ബൂത്തുകളിലും നൂറുകണക്കിനുപേർ നിരനിന്നതോടെ ടോക്കൺ നൽകി വോട്ട് ചെയ് യാൻ അനുവദിക്കുകയായിരുന്നു. ഇതോടെ പലബൂത്തിലും രാത്രി വൈകിയും വോട്ടെടുപ്പ് തുടർന്നു. റിേട്ട ണിങ് ഒാഫിസർമാരുടെ ഡയറിയിലെ അന്തിമവിവരങ്ങൾ ലഭ്യമാകുന്നതോടെ ശതമാനം വീണ്ടും ഉയരും. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 74.02 ശതമാനവും കഴിഞ്ഞ നിയമസഭ (2016)-തേദ്ദശ (2015) തെരഞ്ഞെ ടുപ്പുകളിൽ 77.35 ശതമാനം വീതവുമാണ് രേഖെപ്പടുത്തിയത്.

final-poling-chart

ഇക്കുറി പോളിങ് കൂടുതൽ കണ്ണൂരിലും കുറവ് തിരുവനന്തപുരത്തുമാണ്. കണ്ണൂരിൽ 82.08 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി. തിരുവനന്തപുരത്ത് 73.26ശതമാനം.കഴിഞ്ഞതവണ വടകരയിലായിരുന്നു ഏറ്റവും ഉയർന്ന പോളിങ്. കുറവ് പത്തനംതിട്ടയിലും. കടുത്ത ത്രിേകാണമത്സരം കൊണ്ട് ദേശീയ ശ്രദ്ധ നേടിയ മണ്ഡലമാണ്തിരുവനന്തപുരം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ റെക്കോഡ് കുറിച്ച് 79.77 ശതമാനവും വോട്ട് ചെയ്തു.

polling-table2
വാശിയേറിയ പ്രചാരണം നടന്ന തൃശൂർ, ചാലക്കുടി, പത്തനംതിട്ട എന്നിവിടങ്ങളിൽ ശക്തമായ വോെട്ടടുപ്പ് നടന്നു. പ്രാഥമികകണക്ക് പ്രകാരം വടകര, കോഴിക്കോട്, പൊന്നാനി ഒഴികെ മണ്ഡലങ്ങളിൽ പോളിങ് ശതമാനം ഉയർന്നു. ന്യൂനപക്ഷമേഖലകൾ നിശ്ചയിച്ചുറപ്പിച്ചപോലെ ബൂത്തിലേക്ക് നീങ്ങിയപ്പോൾ മണിക്കൂറുകൾ നീണ്ട നിരയാണ് രൂപപ്പെട്ടത്.
മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തുന്നു

കൈപ്പത്തി താമരയായെന്ന് പരാതി, അറസ്റ്റ്
വോട്ടുയന്ത്രങ്ങളിെല തകരാർ വ്യാപകമായിരുന്നു. പലയിടത്തും വൈകിയാണ് തുടങ്ങാനായത്. വോട്ട് ചെയ്യാൻ കൂടുതൽ സമയം വേണ്ടിവന്നത് ബൂത്തുകളിൽ വൻ നിര സൃഷ്ടിച്ചു. ദേശീയതലത്തിൽ വോട്ടുയന്ത്രത്തെക്കുറിച്ച് ഉയർന്ന ആരോപണങ്ങൾ ശരിവെക്കുംവിധം തിരുവനന്തപുരത്തെ കോവളം നിയമസഭ മണ്ഡലത്തിലെ ഒരു ബൂത്തിൽ കൈപ്പത്തിക്ക് ചെയ്യുന്ന വോട്ട് താമരക്ക് പോകുന്നതായി ആക്ഷേപമുണ്ടായി. യു.ഡി.എഫ് പ്രവർത്തകരുടെ പ്രതിഷേധത്തെതുടർന്ന് യന്ത്രം മാറ്റി പോളിങ് പുനരാരംഭിക്കുകയായിരുന്നു. ആക്ഷേപം കലക്ടറും മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസറും തള്ളി.

നടന്മാരായ മമ്മൂട്ടിയും മോഹൻലാലും വോട്ട് ചെയ്യാനെത്തിയപ്പോൾ

സംസ്ഥാനത്ത് ഒരു ശതമാനം യന്ത്രങ്ങളിൽമാത്രമേ തകരാറുണ്ടായുള്ളൂവെന്ന് ടികാറാം മീണ പറഞ്ഞു. തലസ്ഥാനത്ത് ചിഹ്നം മാറിയെന്ന പരാതി നൽകിയ വോട്ടറെ അത് തെളിയിക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കൊല്ലം മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തപ്പോൾ താമര ചിഹ്നത്തിലാണ് രേഖപ്പെടുത്തപ്പെട്ടതെന്ന വ്യാജ പരാതി ഉന്നയിച്ച പന്മന എൽ.കെ.മൻസിലിൽ ഷംനാദിനെ (32) അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

ലക്കിടി എൽ.പി സ്‌കൂളിൽ വോട്ടു ചെയ്യാൻ മാതാവ് അകത്തു കയറിയപ്പോൾ കുഞ്ഞിനെ പരിലാളിക്കുന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന പെരുമ്പാവൂർ സ്വദേശിയും പൊലീസുകാരനുമായ എൻ.എസ് സുജിൽ


ആറുകഴിഞ്ഞിട്ടും ആയിരങ്ങൾ ബാക്കി
സ്ത്രീവോട്ടർമാരുടെ പങ്കാളിത്തമാണ് ഇത്തവണ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. മിക്കയിടത്തും വൻ നിരയാണ് രൂപപ്പെട്ടത്. ആദ്യ രണ്ട് മണിക്കൂറിൽതന്നെ പോളിങ് 11.61 ശതമാനത്തിലെത്തി. കണ്ണൂരും കഴിഞ്ഞതവണ ഏറ്റവും കുറഞ്ഞ പത്തനംതിട്ടയിലും ആദ്യ മണിക്കൂറുകളിൽ കനത്ത പോളിങ് നടന്നു. 10 ന് 12.51, 11 ന് 22.24, ഉച്ചക്ക് ഒന്നിന് 38.81, രണ്ടിന് 50.92, മൂന്നിന് 56.78, നാലിന് 61.94, അഞ്ചിന് 70.28 ശതമാനമായിരുന്നു പോളിങ് നിരക്ക്. വൈകീട്ട് ആറിന് ലഭിച്ച പ്രാഥമികവിവരപ്രകാരം 73.06 ശതമാനമാണെങ്കിലും അപ്പോഴും സംസ്ഥാനമെമ്പാടും ആയിരങ്ങൾ വോട്ട് ചെയ്യാൻ ബാക്കിയായിരുന്നു.

രാവിലെ ആറിന് മോക് പോളിങ് നടത്തി തയാറെടുത്തുവെങ്കിലും പിന്നീട് വോെട്ടടുപ്പ് തുടങ്ങിയപ്പോൾ വ്യാപകമായി തകരാറ് ദൃശ്യമായി. പലയിടത്തും പുതിയ യന്ത്രങ്ങൾ കൊണ്ടു വരേണ്ടി വന്നു. മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നു. ന്യൂനപക്ഷമേഖലകളിൽ കനത്ത പോളിങ് രേഖപ്പെടുത്തി. തിരുവനന്തപുരത്തെ തീരദേശത്തെ 180 ഒാളം ബൂത്തുകളിൽ സ്ത്രീകളുടെ വമ്പൻ ക്യൂവാണ് ഉച്ചക്ക് ശേഷം ഉണ്ടായത്. 1989ലെ ലോക്സഭാതെരഞ്ഞെടുപ്പിലായിരുന്നു കേരളത്തിൽ ഏറ്റവും ഉയർന്ന പോളിങ്; 79.30 ശതമാനം, 1977ൽ 79.20 ശതമാനവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmalayalam news onlinekerala political newskerala election newsLok Sabha Electon 2019Kerala News
News Summary - Lok Sabha Election 2019: Kerala Polling Rate Up To 73% -Kerala News
Next Story