Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്ഡൗൺ കർശനമാക്കും:...

ലോക്ഡൗൺ കർശനമാക്കും: നിയന്ത്രണങ്ങൾ ഇവയാണ്

text_fields
bookmark_border
ലോക്ഡൗൺ കർശനമാക്കും: നിയന്ത്രണങ്ങൾ ഇവയാണ്
cancel

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ശനിയാഴ്ച പുലർച്ചെ മുതൽ പ്രാബല്യത്തിലാകും. ഇൗമാസം 16 വരെയാണ് നിയന്ത്രണങ്ങൾ. ലോക്ഡൗണ്‍ നിർദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാൻ 25,000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.

ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഓഫിസര്‍മാര്‍ നേതൃത്വം നല്‍കും. ജില്ല അതിർത്തികളിലും പ്രധാന നഗരത്തിലേക്കുള്ള പ്രധാനകവാടങ്ങളിലും പൊലീസ് ചെക്പോസ്റ്റുകൾ സ്ഥാപിച്ചാണ് പരിശോധന. നഗരങ്ങളിൽ എല്ലാ സ്റ്റേഷൻ പരിധിയിലും പരിശോധനാ പോയൻറുകളുമുണ്ടാകും. അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുകയും വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്യും. കടകൾ വൈകീട്ട് 7.30ന് അടയ്ക്കണം. 

ലോക്ഡൗണിൽ അവശ്യ സർവിസുകൾക്ക് മാത്രമേ അനുമതി നൽകിയിട്ടുള്ളൂ. െപാതുഗതാഗതമില്ല, ചരക്കുഗതാഗതത്തിനാണ് അനുമതി. സർക്കാർ ഒാഫിസുകൾക്ക് അവധി പ്രഖ്യാപിച്ചു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പുറമെ പഴം, പച്ചക്കറി, മത്സ്യം, ഇറച്ചി വിൽപനശാലകൾക്കും ബേക്കറികൾക്കും പ്രവർത്തിക്കാൻ അനുമതി നൽകി.

തട്ടുകടകൾക്ക് പ്രവർത്തിക്കാൻ അനുമതിയില്ല. ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ എന്നിവ ഒന്നിടവിട്ട ദിനങ്ങളിൽ മാത്രം പ്രവർത്തിക്കാൻ നിർദേശിച്ച് കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവിൽ ഭേദഗതി വരുത്തി. റസ്റ്റാറൻറുകൾക്ക് രാവിലെ മുതൽ വൈകീട്ടുവരെ പാർസൽ, ഹോം ഡെലിവറി നടത്താനും അനുതി നൽകി. അന്തർജില്ല യാത്രകൾ പരമാവധി ഒഴിവാക്കണം.

ചിട്ടിത്തവണയും കടം നല്‍കിയ പണത്തി‍െൻറ മാസത്തവണയും പിരിക്കൽ ലോക്ഡൗൺ കഴിയുന്നതുവരെ നിരോധിച്ചു. ലോക്ഡൗണിനോട് ജനം പൂർണമായും സഹകരിക്കണമെന്നും രോഗവ്യാപനം പരമാവധി കുറക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അഭ്യർഥിച്ചു.

ലോക്ഡൗൺ സാഹചര്യത്തിൽ സൗജന്യഭക്ഷ്യ കിറ്റ് വിതരണം ഇൗമാസവും തുടരും. അന്തർസംസ്ഥാന തൊഴിലാളികള്‍ക്കടക്കം കിറ്റുകള്‍ അടുത്ത ആഴ്ച വിതരണം ചെയ്തുതുടങ്ങും.

ഈ കാര്യങ്ങൾ ശ്രദ്ധിക്കാം:

*മറ്റ് സംസ്ഥാന യാത്ര ചെയ്തുവരുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റർ ചെയ്യേണ്ടത് നിര്‍ബന്ധം. അല്ലെങ്കില്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറൻറീനില്‍ കഴിയണം

*ഹാര്‍ബര്‍ ലേലം ഒഴിവാക്കും

*അന്തര്‍ജില്ല യാത്രകള്‍ പരമാവധി ഒഴിവാക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പേരും മറ്റ് വിവരങ്ങളും യാത്രയുടെ ഉദ്ദേശ്യവും ഉള്‍പ്പെടുത്തി തയാറാക്കിയ സത്യവാങ്മൂലം കരുതണം

*വിവാഹം, മരണാനന്തര ചടങ്ങുകള്‍, വളരെ അടുത്ത രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, രോഗിയെ മറ്റൊരിടത്തേക്ക് കൊണ്ടുപോകൽ മുതലായ ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങള്‍ക്കുമാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂ.

*മരണാനന്തര ചടങ്ങുകള്‍, നേരത്തേ നിശ്ചയിച്ച വിവാഹം എന്നിവക്ക് കാർമികത്വം വഹിക്കേണ്ട പുരോഹിതന്മാർക്ക് ജില്ല വിട്ട് യാത്രചെയ്യുന്നതിനും തിരിച്ചുപോകുന്നതിനും നിയന്ത്രണമില്ല. ഇവർ സ്വയം തയാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷണക്കത്ത് എന്നിവ കരുതണം.

*18-45 വയസ്സ് പരിധിയിലുള്ളവര്‍ക്ക് പൂര്‍ണമായും ഒറ്റയടിക്ക് വാക്സിന്‍ നല്‍കാന്‍ കഴിയില്ല. മറ്റ് രോഗങ്ങളുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. രോഗമുള്ളവരുടെയും ക്വാറൻറീൻകാരുടെയും വീട്ടില്‍ പോകുന്ന വാര്‍ഡ്തല സമിതിക്കാര്‍ക്കും മുന്‍ഗണന നല്‍കും

*വാര്‍ഡ്തല സമിതിക്കാര്‍ക്ക് വാര്‍ഡില്‍ സഞ്ചരിക്കാന്‍ പാസ് നല്‍കും

*അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തുപോകുന്നവർ പൊലീസിൽനിന്ന് മുൻകൂട്ടി പാസ് വാങ്ങണം

*ആരോഗ്യ പ്രവര്‍ത്തകര്‍ മതിയാകാതെ വരുമ്പോള്‍ വിദ്യാര്‍ഥികളെ പരിശീലനം നല്‍കി സന്നദ്ധ പ്രവര്‍ത്തനം പ്രയോജനപ്പെടുത്തും

*അന്തർസംസ്ഥാന തൊഴിലാളി കോവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കി അവര്‍ക്ക് നിർമാണ സ്ഥലത്തുതന്നെ താമസസൗകര്യവും ഭക്ഷണവും നല്‍കേണ്ട ബാധ്യത കരാറുകാരന്/ കെട്ടിട ഉടമക്കുണ്ട്. അതിനു സാധിക്കാത്തപക്ഷം അവര്‍ക്ക് യാത്രാ സൗകര്യമൊരുക്കി നല്‍കണം

*പള്‍സ് ഓക്സിമീറ്ററുകള്‍ക്ക് വലിയ ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി

*വീട്ടിനുള്ളില്‍ പൊതു ഇടങ്ങള്‍ കുറക്കണം. ഭക്ഷണം കഴിക്കല്‍, ടി.വി കാണല്‍, പ്രാർഥന എന്നിവ ഒറ്റക്കോ പ്രത്യേക മുറിയിലോ ആകുന്നത് നല്ലത്. അയല്‍ വീട്ടുകാരുമായി ഇടപെടുമ്പോള്‍ ഡബ്ള്‍ മാസ്ക് നിര്‍ബന്ധം. അവരില്‍നിന്ന് എന്തെങ്കിലും സ്വീകരിച്ചാല്‍ കൈകഴുകണം

*പുറത്തുപോയിവരുന്ന മുതിര്‍ന്നവര്‍ കുട്ടികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം

*വീട്ടില്‍ വായുസഞ്ചാരം ഉറപ്പാക്കാന്‍ ജനാലകള്‍ തുറന്നിടണം

*ഭക്ഷണം കഴിച്ചശേഷം പാത്രം സോപ്പിട്ട് കഴുകണം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:restrictionsLockdownCovid 19
News Summary - Lockdown will be tightened: these are the restrictions
Next Story