പൊലീസ് ചെരുപ്പ് വാങ്ങിയേശഷം കടക്ക് ‘ലോക്ഡൗൺ’
text_fieldsതൊടുപുഴ: തുറന്ന കടയിൽനിന്ന് ചെരുപ്പുവാങ്ങിയശേഷം കടയടപ്പിച്ച് പൊലീസ്. തൊടുപുഴയിലാണ് സംഭവം. ലോക്ഡൗണിൽ അടഞ്ഞുകിടക്കേണ്ട ചെരുപ്പുകട കണ്ട പൊലീസ് അവിടെനിന്ന് ആദ്യം പർച്ചേസ് നടത്തി. തൊട്ടുപിന്നാലെ കടയടക്കാൻ നിർദേശവും.
നഗരത്തിൽ കാഞ്ഞിരമറ്റം ബൈപാസിൽ പ്രവർത്തിക്കുന്ന ചെരുപ്പ് കടയിൽ വെള്ളിയാഴ്ച ഉച്ചക്ക് േശഷമെത്തിയ തൊടുപുഴ സി.ഐയുടെ നേതൃത്വത്തിലെ പൊലീസ് സംഘത്തിേൻറതാണ് നടപടി. സി.ഐ അടക്കം രണ്ടുപേർ കടക്കുള്ളിൽ കയറി ചെരുപ്പ് വാങ്ങി. തുടർന്ന് കടകൾ അടച്ചിടാൻ കലക്ടറുടെ നിർദേശമുണ്ടെന്നും കട അടക്കണമെന്നും ഉടമയെ അറിയിച്ചു. ഉടൻ ജീവനക്കാർ കടയടച്ചു.
ഓറഞ്ചു സോണിലായ ഇടുക്കിയിൽ ഇളവുകള്‍ അനുവദിച്ച സ്ഥാപനങ്ങളില്‍ ചെരുപ്പ് കടകൾ ഉള്‍പ്പെട്ടിട്ടില്ല. അളവുനോക്കി തെരഞ്ഞെടുക്കേണ്ടതിനാല്‍ ഒരേ പാദരക്ഷകള്‍ തന്നെ പലരും ഉപയോഗിച്ചുനോക്കുന്നത് രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാലാണ് ചെരുപ്പു വിൽപന കടകള്‍ക്ക് അനുമതി നല്‍കാത്തതെന്നാണ് വിശദീകരണം. ഇതിനിടെ, ഒരുപെൺകുട്ടി ചെരുപ്പ് വാങ്ങാൻ എത്തിയെങ്കിലും പൊലീസിനെ കണ്ട് മടങ്ങി. മൂന്നാംഘട്ട ലോക്ഡൗണ്‍ ആരംഭിച്ചശേഷം നഗരത്തിലെ ചെരുപ്പുകടകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. വ്യാഴാഴ്ച മുതൽ പൊലീസ് എത്തി കടകൾ അടപ്പിപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.