Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2020 5:23 PM GMT Updated On
date_range 4 April 2020 5:23 PM GMTലോക് ഡൗണിൽ പള്ളിയിലെത്തിയവർക്കെതിരെ കേസ്
text_fieldsbookmark_border
ചാവക്കാട്: ലോക് ഡൗൺ ലംഘിച്ച് പള്ളിയിൽ നമസ്കരിക്കാനെത്തിയവരുൾെപ്പടെ 11 പേർക്കെതി രെ പൊലീസ് കേസെടുത്തു. തിരുവത്ര സൈഫുല്ല റോഡിലെ മസ്ജിദ് സ്വഹാബയിൽ വെള്ളിയാഴ്ച മഗ്ര ിബ് നമസ്കാരത്തിനെത്തിയ പരിസരവാസികളായ സിദ്ദി (60), ഫൈസൽ (35), മുഹമ്മദ് (56), കോയ (60), സിദ്ദീഖ് ഹ ാജി (67) എന്നിവർക്കും കമ്മിറ്റി ഭാരവാഹികൾക്കുമെതിരെയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്.
വെള്ളിയാഴ്ച വൈകീട്ട് സൈഫുല്ല റോഡിൽ നിൽക്കുകയായിരുന്ന രണ്ട് കുട്ടികൾ അതുവഴി പോയ പൊലീസിനെ കണ്ട് ഓടിക്കയറിയത് പള്ളിയിലേക്കായിരുന്നു. ഇവരെ പിന്തുടർന്നപ്പോഴാണ് അഞ്ച് പേരെയും കണ്ടത്.
കാസർകോട് ഇമാമും സഹായിയും അറസ്റ്റിൽ
കാസർകോട്: ലോക്ഡൗൺ ലംഘിച്ച് വെള്ളിയാഴ്ച പള്ളിയിൽ നമസ്കാരം നടത്തിയ പള്ളി ഇമാമിനെയും സഹായിയെയും അറസ്റ്റ് ചെയ്തു. മടിക്കൈ വില്ലേജില്‍ അരയി ജുമാമസ്ജിദ് ഇമാം ഹനീഫ് ദാരിമി, സഹായി അബ്ദുൽ റഹീം എന്നിവരെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഐ.പി.സി 269 പ്രകാരമാണ് കേസെടുക്കാന്‍ കലക്ടര്‍ ഉത്തരവിട്ടത്. നമസ്കാരത്തില്‍ പങ്കെടുത്ത പള്ളി കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 15ഒാളം പേര്‍ക്കെതിരെയും കേസെടുത്തു. പള്ളി കമ്മിറ്റി പ്രസിഡൻറിനെയും സെക്രട്ടറിയെയും പ്രതിചേര്‍ക്കുന്നതിന് കലക്ടര്‍ പൊലീസിന് നിർദേശം നല്കി.
വെള്ളിയാഴ്ച വൈകീട്ട് സൈഫുല്ല റോഡിൽ നിൽക്കുകയായിരുന്ന രണ്ട് കുട്ടികൾ അതുവഴി പോയ പൊലീസിനെ കണ്ട് ഓടിക്കയറിയത് പള്ളിയിലേക്കായിരുന്നു. ഇവരെ പിന്തുടർന്നപ്പോഴാണ് അഞ്ച് പേരെയും കണ്ടത്.
കാസർകോട് ഇമാമും സഹായിയും അറസ്റ്റിൽ
കാസർകോട്: ലോക്ഡൗൺ ലംഘിച്ച് വെള്ളിയാഴ്ച പള്ളിയിൽ നമസ്കാരം നടത്തിയ പള്ളി ഇമാമിനെയും സഹായിയെയും അറസ്റ്റ് ചെയ്തു. മടിക്കൈ വില്ലേജില്‍ അരയി ജുമാമസ്ജിദ് ഇമാം ഹനീഫ് ദാരിമി, സഹായി അബ്ദുൽ റഹീം എന്നിവരെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഐ.പി.സി 269 പ്രകാരമാണ് കേസെടുക്കാന്‍ കലക്ടര്‍ ഉത്തരവിട്ടത്. നമസ്കാരത്തില്‍ പങ്കെടുത്ത പള്ളി കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 15ഒാളം പേര്‍ക്കെതിരെയും കേസെടുത്തു. പള്ളി കമ്മിറ്റി പ്രസിഡൻറിനെയും സെക്രട്ടറിയെയും പ്രതിചേര്‍ക്കുന്നതിന് കലക്ടര്‍ പൊലീസിന് നിർദേശം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story