Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഇവിടെ എങ്ങിനെ ബസ്...

ഇവിടെ എങ്ങിനെ ബസ് കാത്തുനിൽക്കും?

text_fields
bookmark_border
ഇവിടെ എങ്ങിനെ ബസ് കാത്തുനിൽക്കും?
cancel
camera_alt

തകർന്നുവീഴാറായ മേപ്പാടി ഗവ. എൽ.പി സ്‌കൂളിന്

മുൻവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം

മേപ്പാടി: മഴ പെയ്താൽ മേപ്പാടി ഗവ. എൽ.പി സ്കൂളിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിൽ ചളിവെള്ളം കെട്ടിക്കിടക്കുന്നത് ജനങ്ങൾക്ക് ദുരിതമാകുന്നു. യാത്രക്കാർക്ക് കയറിനിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കേന്ദ്രം. കാലപ്പഴക്കം കൊണ്ട് തകർച്ചയുടെ വക്കിലെത്തിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു പകരം ഗ്രാമ പഞ്ചായത്ത് മുൻകൈയ്യെടുത്ത് ഇവിടെ പുതിയ ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്ന് ആവശ്യമുയർന്നു.

നാട്ടുകാരും നൂറു കണക്കിന് വിദ്യാർത്ഥികളും ബസ്സ് കാത്തു നിൽക്കുന്നതാണിവിടെ. മേപ്പാടിയിലെ ഒരു സ്പോർട്സ് ക്ലബ് പ്രവർത്തകർ വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതാണ് ബസ് കാത്തിരിപ്പ് കേന്ദ്രം. ഇത് ജീർണാവസ്ഥയിലാണിപ്പോൾ.

മഴപെയ്താൽ റോഡിൽനിന്നുള്ള ചളിവെള്ളം ഒഴുകിയെത്തി ഉൾഭാഗത്ത് കെട്ടിക്കിടക്കുകയാണ്. അകത്ത് കയറി ഇരിക്കാനോ നിൽക്കാനോ പോലും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്ത് ഇവിടെ പുതിയൊരു ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യമെങ്കിലും നടപടികളില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buslocalWayanad
News Summary - Where will you wait for the bus here?
Next Story