Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅനധികൃതമായി സൂക്ഷിച്ച...

അനധികൃതമായി സൂക്ഷിച്ച റേഷനരി പിടികൂടി

text_fields
bookmark_border
അനധികൃതമായി സൂക്ഷിച്ച റേഷനരി പിടികൂടി
cancel

മാനന്തവാടി: അനധികൃതമായി സൂക്ഷിച്ച റേഷനരി ദ്വാരകയിലെ സൂപ്പർമാർക്കറ്റിൽനിന്ന്​ പിടികൂടി. രഹസ്യവിവരത്തെ തുടർന്ന്​ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 356 കിലോ അരി കസ്​റ്റഡിയിലെടുത്തു. ജില്ല സപ്ലൈ ഓഫിസർക്ക് കിട്ടിയ പരാതി പ്രകാരമാണ് പരിശോധന നടത്തിയത്. മാനന്തവാടി സപ്ലൈ ഓഫിസറുടെ നിർദേശപ്രകാരം റേഷനിങ് ഇൻസ്പെക്ടർമാരായ എസ്.ജെ. വിനോദ്, സീമ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

എട്ട്​ പ്ലാസ്​റ്റിക് ചാക്കുകളിലായിരുന്നു അരി. പരിസരപ്രദേശത്തെ സ്കൂളിൽനിന്ന്​ അരി എത്തിച്ചുനൽകിയെന്നാണ് ജീവനക്കാർ അധികൃതരെ അറിയിച്ചത്. റേഷൻ കടകളിൽ വിതരണം ചെയ്യുന്നതിനെക്കാൾ ഗ്രേഡ് കൂടിയ അരിയാണ് സ്കൂളുകളിലേക്ക് വിതരണം ചെയ്യുന്നത്. കൂടുതൽ അന്വേഷണം നടന്നുവരുന്നതായി അധികൃതർ അറിയിച്ചു.

നടപടി വേണം

മാനന്തവാടി: ദ്വാരകയിലെ സൂപ്പർമാർക്കറ്റിൽനിന്ന്​ സ്കൂൾ കുട്ടികൾക്കുള്ള റേഷനരി പിടികൂടിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.ടി.യു.സി എടവക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ അനുവദിച്ച അരി പിടികൂടിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കൃത്യമായ വിവരങ്ങളുണ്ടായിട്ടും സംരക്ഷിക്കുന്ന നിലപാടാണ് ബന്ധപ്പെട്ടവർ സ്വീകരിക്കുന്നത് -യോഗം കുറ്റപ്പെടുത്തി. വിനോദ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. അനൂപ് ദ്വാരക, അജി പാണ്ടിക്കടവ്, ജോഷി, ദിൽഷാദ്, അനൂപ്, രാജു പൈനാടം എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supplycoration
Next Story