Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightവൈത്തിരി മരം മുറി:...

വൈത്തിരി മരം മുറി: പ്രതികളെ പിടികൂടാനായില്ല

text_fields
bookmark_border
വൈത്തിരി മരം മുറി: പ്രതികളെ പിടികൂടാനായില്ല
cancel

ആദിവാസി വീടുകള്‍ക്ക് ഭീഷണിയാകുന്ന 20 മരങ്ങള്‍ മുറിക്കാനുള്ള വനംവകുപ്പ് അനുമതിയുടെ മറവിലാണ് വ്യാപകമായി മരം മുറിച്ചത്

കല്‍പറ്റ: വയനാട്ടില്‍ വനംവകുപ്പ് അനുമതിയുടെ മറവിൽ അനധികൃത മരംമുറി നടത്തിയ സംഭവത്തിലെ പ്രതികളെ പിടികൂടാനായില്ല. 1986ൽ വൈത്തിരി സുഗന്ധഗിരി കാർഡമം പ്രോജക്ടിന്റെ ഭാഗമായി ആദിവാസികള്‍ക്ക് പതിച്ചുകൊടുത്ത മൂവായിരത്തോളം ഏക്കർ ഭൂമിയിൽ നിന്നാണ് വെൺതേക്ക്, അയിനി, പാല, ആഫ്രിക്കൻ ചോല മരങ്ങൾ ഈ മാസം വിവിധ ദിവസങ്ങളിലായി മുറിച്ചുകടത്തിയത്. പ്രതികൾക്കായി താമരശ്ശേരി, കോഴിക്കോട് ഭാഗങ്ങളിലായി വിവിധ അന്വേഷണ സംഘങ്ങൾ തിരച്ചിൽ നടത്തുകയാണെന്ന് അധികൃതർ അറിയിച്ചു. കൽപറ്റ റേഞ്ചിലെ കൽപറ്റ ഡിവിഷനുകീഴിലെ ഭൂമിയിലാണ് സംഭവം.

ആദിവാസി വീടുകള്‍ക്ക് ഭീഷണിയാകുന്ന 20 മരങ്ങള്‍ മുറിക്കാനുള്ള വനംവകുപ്പ് അനുമതിയുടെ മറവിലാണ് വ്യാപകമായി മരം മുറിച്ചത്. മരംമുറി ഉപകരാർ എടുത്ത കോഴിക്കോട് എരഞ്ഞിക്കൽ ഹനീഫയാണ് പ്രധാന പ്രതി. തൊഴിലാളികളടക്കമുള്ള കോഴിക്കോട്, വയനാട് സ്വദേശികളാണ് മറ്റുള്ള പ്രതികൾ.

അതേസമയം, പ്രതികൾ കൽപറ്റ സി.ജെ.എം കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ജാമ്യാപേക്ഷയെ എതിർക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VythiriWoodcut
News Summary - Vythiri woodcut: The accused could not be caught
Next Story