Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightവേട്ടിക്കുന്നിൽ...

വേട്ടിക്കുന്നിൽ കടുവയിറങ്ങി: ജനം ഭീതിയിൽ

text_fields
bookmark_border
Tiger
cancel
camera_alt

തളിമലക്കടുത്ത വേട്ടിക്കുന്നിലിറങ്ങിയ കടുവ

വൈത്തിരി: തളിമലക്കടുത്ത വേട്ടിക്കുന്നിൽ കടുവയിറങ്ങി. ജനവാസകേന്ദ്രത്തിനോടടുത്താണ് വ്യാഴാഴ്ച കടുവയെ കണ്ടത്. വേട്ടിക്കുന്ന് സ്വദേശി സുനിലിന്റെ വീടിനു താഴെയാണ് കടുവയെ കണ്ടത്.വൈകീട്ട് ആറുവരെ കടുവ സ്ഥലത്തുണ്ടായിരുന്നതായി സുനിൽ പറഞ്ഞു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കടുവയെ തുരത്തുകയായിരുന്നു. ഇതോടെ എസ്റ്റേറ്റ് മേഖലയായ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. ഇതിനടുത്ത തളിമല, ഒലിവുമല പ്രദേശങ്ങളിൽ നൂറുകണക്കിന് വീടുകളുണ്ട്. സഞ്ചാരികൾ എത്തുന്ന സ്ഥലങ്ങൾ കൂടിയാണിത്.

മാസങ്ങൾക്കു മുമ്പ് തദ്ദേശവാസികളായ സുനിലിന്റേയും അബ്ദുൽ അസീസിന്റെയും അബ്ദുറഹിമാന്റെയും പശുക്കളെ വന്യമൃഗം കൊന്നുതിന്നിരുന്നു. ഇവയെ കൊന്നത് കടുവയാണോ എന്ന സംശയത്തിലാണ് നാട്ടുകാർ. സുനിലിന്റെയും അസീസിന്റെയും രണ്ടുവീതം പശുക്കളെയും അബ്ദുറഹിമാന്റെ ഒരു പശുവിനെയുമാണ് വന്യമൃഗം കൊന്നത്. ഇവർക്കാർക്കും ഇതുവരെ നഷ്ടപരിഹാരം കിട്ടിയിട്ടില്ല. കടുവയെ വേങ്ങാക്കോട് വനപ്രദേശത്തേക്ക് തുരത്തിയതായി മേപ്പാടി റേഞ്ച് ഓഫിസർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TigerWayanad NewsFearPeopleVettikkunn
News Summary - The tiger came down on the hunt: the people are in fear
Next Story