Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightപാലുൽപാദനത്തിൽ...

പാലുൽപാദനത്തിൽ ഒരുവര്‍ഷത്തിനുള്ളില്‍ സ്വയംപര്യാപ്തത –മന്ത്രി

text_fields
bookmark_border
പാലുൽപാദനത്തിൽ ഒരുവര്‍ഷത്തിനുള്ളില്‍ സ്വയംപര്യാപ്തത –മന്ത്രി
cancel
camera_alt

പൂക്കോട് വെറ്ററിനറി കോളജില്‍ പതിനഞ്ചാമത് കേരള വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസും

അന്താരാഷ്ട്ര സെമിനാറും മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

പൂക്കോട് കോളജില്‍ വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ് തുടങ്ങി

വൈത്തിരി: പാലുൽപാദനത്തില്‍ കേരളം ഒരു വര്‍ഷത്തിനുള്ളില്‍ സ്വയം പര്യാപ്തത നേടുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. പൂക്കോട് വെറ്ററിനറി കോളജില്‍ പതിനഞ്ചാമത് കേരള വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസും അന്താരാഷ്ട്ര സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്സിഡി നല്‍കും. ഇതുവഴി പാല്‍ ഉൽപാദനക്ഷമതയില്‍ വലിയ മാറ്റമുണ്ടാകും. നിലവില്‍ പാല്‍ ഉൽപാദനക്ഷമതയില്‍ ഇന്ത്യയില്‍ രണ്ടാംസ്ഥാനത്താണ് കേരളം.

വെറ്ററിനറി ഗവേഷണ മേഖലകളില്‍ ദേശീയ തലത്തില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ നടത്തുന്നത്. സ്ത്രീകളും ചെറുകിട കര്‍ഷകരുമാണ് മൃഗസംരക്ഷണ മേഖലയെ കൂടുതല്‍ ആശ്രയിച്ച് കഴിയുന്നത്. ഇവരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. മൃഗസംരക്ഷണം 24 മണിക്കൂര്‍ സേവന സംവിധാനത്തിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എന്‍. മോഹനന്‍ അധ്യക്ഷത വഹിച്ചു. കേരള വെറ്ററിനറി കോളജ് വൈസ് ചാന്‍സലര്‍ ഡോ. എം.ആര്‍. ശശീന്ദ്രനാഥ് മുഖ്യാതിഥിയായി. ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. എസ്. മായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മന്ത്രിക്ക് ഇന്ത്യന്‍ വെറ്ററനറി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എന്‍. മോഹനന്‍ ഉപഹാരം നല്‍കി ആദരിച്ചു. പൂക്കോട് വെറ്ററിനറി യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം.ആര്‍. ശശീന്ദ്രനാഥിനെയും ആദരിച്ചു.

ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകര്‍ക്ക് കേരള ഫീഡ്സിന്റെ അവാര്‍ഡ് വിവിധ ക്ഷീരോല്‍പാദന സഹകരണ സംഘങ്ങളിലെ അംഗങ്ങളായ ബീന എബ്രഹാം, എം.വി. മോഹന്‍ദാസ്, പി.സി. സിന്ധു എന്നിവര്‍ മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എം.കെ. നാരായണന്‍, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. എ. ഇര്‍ഷാദ്, പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഡി.എ.ആര്‍ ഡോ. സി. ലത, മണ്ണൂത്തി സര്‍വകലാശാല ഫാക്കല്‍റ്റി ഡീന്‍ ഡോ. കെ. വിജയകുമാര്‍, കെ.എസ്.വി.സി പ്രസിഡന്റ് ഡോ. വി.എം. ഹാരിസ്, കെ.എല്‍.ഡി.ബി എം.ഡി ഡോ. ആര്‍. രാജീവ്, കേരള ഫീഡ്സ് ലിമിറ്റഡ് എം.ഡി ഡോ. ബി. ശ്രീകുമാര്‍, നബാര്‍ഡ് പ്രതിനിധി വി. ജിഷ എന്നിവര്‍ സംസാരിച്ചു.

മികച്ച വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് ഗോമിത്ര പുരസ്‌കാരം

വൈത്തിരി: മൃഗസംരക്ഷണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് കേരള ഫീഡ്സിന്റെ ആഭിമുഖ്യത്തില്‍ ഗോമിത്ര പുരസ്‌കാരം നല്‍കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി. വിവിധ മാനദണ്ഡങ്ങളുടെയും കര്‍ഷകര്‍ക്ക് ഗുണപ്രദമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെയും അടിസ്ഥാനത്തിലാണ് പുരസ്‌കാരം നല്‍കുക.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സയന്‍സ് കോണ്‍ഗ്രസില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. പുതിയ കാലഘട്ടത്തില്‍ വെറ്ററിനറി സയന്‍സിന്റെ അനന്തസാധ്യതകള്‍ എന്ന വിഷയത്തിലാണ് സയന്‍സ് കോണ്‍ഗ്രസ് നടക്കുന്നത്. സയന്‍സ് കോണ്‍ഗ്രസിന്റെ രണ്ടാം ദിനത്തില്‍ ശനിയാഴ്ച രാവിലെ ഒമ്പതിന് അനിമല്‍ ഹസ്ബന്‍ഡറി കമീഷണര്‍ ഡോ. അഭിജിത്ത് മിശ്ര സയന്‍സ് സെമിനാര്‍ സെഷന്‍ ഉദ്ഘാടനം ചെയ്യും. ഡോ. എന്‍. മോഹനന്‍ അധ്യക്ഷത വഹിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MinisterVythiriSelf-sufficiency in milk production
News Summary - Self-sufficiency in milk production within one year – Minister
Next Story