Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightvythirichevron_rightയാത്രക്കാരുടെ...

യാത്രക്കാരുടെ 'കാത്തിരിപ്പി'ന് വിരാമമാകുന്നു; വൈത്തിരിയിൽ അഞ്ചിടങ്ങളിൽ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുയരും

text_fields
bookmark_border
യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമമാകുന്നു; വൈത്തിരിയിൽ അഞ്ചിടങ്ങളിൽ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുയരും
cancel
camera_alt

വൈത്തിരി തളിപ്പുഴയിൽ ബസ്കാത്തിരിപ്പ് ക്രേന്ദ്രം നിർമാണപ്രവൃത്തി പുരോഗമിക്കുന്നു

വൈത്തിരി: ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്ലാതെ വെയിലും മഴയും പൊടിയുമേറ്റു ദേശീയ പാതയോരത്തെ യാത്രക്കാരുടെ നിൽപിന് അറുതിയാവുന്നു. വൈത്തിരി ടൗണിലടക്കം അഞ്ചിടങ്ങളിൽ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ പണിയാൻ പഞ്ചായത്ത് അനുമതിയായി.

ദേശീയപാത നവീകരണത്തി‍െൻറ ഭാഗമായി റോഡി‍െൻറ വശങ്ങൾ വീതി കൂട്ടുന്നതിന് വൈത്തിരിയിലെയും തളിപ്പുഴയിലെയും ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ പൊളിച്ചുനീക്കിയത്. മാസങ്ങൾ കഴിഞ്ഞിട്ടും ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ പുനർനിർമിക്കാതായതോടെ യാത്രക്കാർ പെരുവഴിയിലായി. റോഡിനോട് ചേർന്ന് നിർമിക്കേണ്ടതിനാൽ ദേശീയപാത അതോറിറ്റിയുടെ പ്രത്യേക അനുമതിയും ലഭ്യമാക്കേണ്ടതുണ്ടായിരുന്നു.

ചുണ്ടേൽ അങ്ങാടിയിൽ കോഴിക്കോട് ഭാഗത്തേക്ക് ബസ് കാത്തിരിപ്പുകേന്ദ്രം ഇല്ലാതായിട്ട് വർഷങ്ങളായി. റോഡരികിലും പീടികത്തിണ്ണയിലുമായി ജനങ്ങൾ ഏറെ സാഹസപ്പെട്ടാണ് ബസ് കാത്തുനിൽക്കുന്നത്. വൈത്തിരി പ്രധാന ബസ്സ്റ്റാൻഡ് (റോഡി‍െൻറ ഇരുവശവും), തളിപ്പുഴ, ചുണ്ടേൽ എന്നിവിടങ്ങളിലാണ് ആധുനിക സജ്ജീകരങ്ങളോടെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ പണിയുന്നത്. ഇതോടൊപ്പം പൊഴുതന ജങ്ഷനിലെ കോഴിക്കോട്ടു ഭാഗത്തേക്കുള്ള പഴയ ബസ് കാ

ത്തിരിപ്പുകേന്ദ്രവും പൊളിച്ചു പണിയുന്നുണ്ട്. പഞ്ചായത്തിനു കീഴിൽ പണിയുന്ന അഞ്ച് ബസ് സ്റ്റോപ്പുകളുടെയും പണി മാർച്ചു മാസത്തോടെ പൂർത്തീകരിക്കുമെന്ന് പ്രസിഡന്‍റ് എം.വി. വിജേഷ് പറഞ്ഞു. ഇതോടെ ദേശീയപാതയോരങ്ങളിൽ കാത്തിരിപ്പുകേന്ദ്രങ്ങളില്ലാതെ വലയുന്ന യാത്രക്കാരുടെ പ്രശ്നങ്ങൾ തീരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus sheltersVythiri
News Summary - five bus shelters in Vythiri
Next Story