Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightVellamundachevron_rightകൂരകളിൽ ലാപ്ടോപ്പുകൾ...

കൂരകളിൽ ലാപ്ടോപ്പുകൾ സൂക്ഷിക്കാനാവാതെ ആദിവാസികൾ

text_fields
bookmark_border
കൂരകളിൽ ലാപ്ടോപ്പുകൾ സൂക്ഷിക്കാനാവാതെ ആദിവാസികൾ
cancel
camera_alt

കോളനിയിലെ കൂരകളിലൊന്ന്

വെള്ളമുണ്ട: കാറ്റടിച്ചാൽ പറന്നു പോകുന്ന കൂരകളിൽ നാലും അഞ്ചും ലാപ്ടോപ്പുകൾ സൂക്ഷിക്കാനാവാതെ ആദിവാസികൾ. പൊതു വിദ്യാദ്യാസ വകുപ്പി‍െൻറ വിദ്യാകിരണം പദ്ധതി പ്രകാരം ആദിവാസി വിദ്യാർഥികൾക്ക് വിതരണം ചെയ്ത ലാപ്ടോപ്പുകളാണ് പല കുടുംബങ്ങൾക്കും ബാധ്യതയാവുന്നത്. ഒരു വിദ്യാർഥിക്ക് ഒന്ന് എന്ന കണക്കിൽ വിതരണം ചെയ്തപ്പോൾ ഒരേ വീട്ടിൽ നാലും അഞ്ചും ലാപ്ടോപ്പുകളാണ് ലഭിച്ചത്.

വൈദ്യുതിയും നെറ്റ് റീചാർജിനുള്ള മാർഗങ്ങളും ഇല്ലാത്ത വീടുകളിലടക്കം ഒന്നിലധികം ലാപ്ടോപ്പുകൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. 40,000 രൂപ വരുന്ന ലാപ്ടോപ്പുകൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഇടവും കോളനികളിലില്ല. വിദ്യാലയങ്ങൾ അടച്ചതോടെ ഓൺലൈൻ ക്ലാസുകൾ കേൾക്കുന്നതിന് ലാപ്ടോപ്പുകൾ ഉപയോഗിക്കാൻ കഴിയുമെങ്കിലും നെറ്റ് സംവിധാനമോ വൈദ്യുതിയോ നല്ലൊരു ശതമാനം കോളനികളിലും ലഭ്യമല്ല.

ജില്ലയിൽ 17,000ത്തിലധികം ലാപ്ടോപ്പുകളാണ് വിതരണം ചെയ്തത്. ആദിവാസി വിഭാഗത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പണിയ വിഭാഗത്തിലെ വിദ്യാർഥികളാണ് ലാപ്ടോപ് ഉപയോഗിക്കാനാവാതെ വട്ടം കറങ്ങുന്നത്. വൈദ്യുതിയില്ലാതെ എങ്ങനെ ഇവ പ്രവർത്തിക്കുമെന്ന ചോദ്യവും ബാക്കിയാവുന്നു. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച കൂരകളിലാണ് ഇവരെല്ലാം താമസിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:laptopHuttribel
News Summary - tribes unable to keep laptops in huts
Next Story