Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightVellamundachevron_rightകർഷകർക്ക്...

കർഷകർക്ക് വാഗ്ദാനങ്ങൾ മാത്രം ബാക്കി, എങ്ങുമെത്താതെ ബാണാസുര ജലസേചന പദ്ധതി

text_fields
bookmark_border
Banasura Irrigation Project
cancel
camera_alt

ജലസേചന പദ്ധതിക്കായി നിർമിച്ച കനാൽ കാടുമൂടിയനിലയിൽ

വെള്ളമുണ്ട: വയനാടൻ കർഷകന് മോഹന വാഗ്ദാനങ്ങൾ നൽകി ആരംഭിച്ച ബാണാസുരസാഗർ ജലസേചന പദ്ധതി നാലു പതിറ്റാണ്ട് പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. പദ്ധതി അനന്തമായി നീളുമ്പോൾ വരണ്ടുണങ്ങുകയാണ് ജില്ലയിലെ കൃഷിയിടങ്ങൾ. വെള്ളമുണ്ട, പടിഞ്ഞാറത്തറ, കോട്ടത്തറ, തരിയോട് പഞ്ചായത്തുകളിലെ 29,500 ഹെക്ടർ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാൻ ലക്ഷ്യം െവച്ച് തുടങ്ങിയ പദ്ധതിക്കായി 35 കോടിയിലധികം രൂപ ചെലവഴിച്ചുകഴിഞ്ഞു. 40 കോടി എസ്റ്റിമേറ്റിൽ ആരംഭിച്ച പദ്ധതിക്കാവശ്യമായ ഭൂമിയുടെ നാലിലൊന്നുപോലും ഇനിയും ഏറ്റെടുത്തിട്ടില്ല. നിലവിലെ സാഹചര്യത്തിൽ അടുത്ത രണ്ട് പതിറ്റാണ്ടുകൂടി കഴിഞ്ഞാലും വെള്ളം ലഭിക്കാനുള്ള സാധ്യതയുമില്ല.

പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനായി ഉണ്ടാക്കിയ വെള്ളമുണ്ടയിലെ സ്പെഷൽ തഹസിൽദാറുടെ (എൽ.എ) ഓഫിസടക്കം പാതിവഴിയിൽ അടച്ചുപൂട്ടിക്കഴിഞ്ഞു. ജില്ലയിലെ വികസന പ്രവർത്തനങ്ങൾക്കും ജലസേചന പദ്ധതികൾക്കും ഭൂമി ഏറ്റെടുക്കുന്ന ഏക ഓഫിസാണിത്.

1975ലാണ് കരമാൻതോടിന് അണകെട്ടി വൈദ്യുതി ഉൽപാദിപ്പിക്കാൻ തീരുമാനിക്കുന്നത്. ഇതോടൊപ്പം നാലു പഞ്ചായത്തുകളിലെ കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്ന പദ്ധതിക്കും തുടക്കമിട്ടു.

പനമരത്ത് 270 ഹെക്ടർ, കോട്ടത്തറയിൽ 210 ഹെക്ടർ, വെള്ളമുണ്ടയിൽ 900 ഹെക്ടർ, പടിഞ്ഞാറത്തറയിൽ 1470 ഹെക്ടർ എന്നിങ്ങനെയായിരുന്നു കൃഷിയിടത്തിൽ വെള്ളം എത്തിക്കാൻ ലക്ഷ്യമിട്ടത്. ഇതിനായി 108.353 ഹെക്ടർ ഭൂമിയും 40 കോടി രൂപയുമായിരുന്നു പ്രാഥമിക എസ്റ്റിമേറ്റ്.

ജലസേചന വകുപ്പ് ഏറ്റെടുത്ത് നടത്തുന്ന പ്രോജക്ടിനായി 2730 മീറ്റർ മുഖ്യ കനാലും 144 20 മീറ്റർ ശാഖ കനാലും 64000 മീറ്റർ നീളത്തിൽ 14 വിതരണകനാലും വേണം. 22 വർഷം കൊണ്ട് മുഖ്യ കനാൽ നിർമാണം 86 ശതമാനം പൂർത്തിയായപ്പോൾ അഞ്ചു ശതമാനം ശാഖ കനാലും ഒരു ശതമാനം വിതരണ കനാലുകളുമാണ് പൂർത്തിയായത്.

ഇനിയും 200 കോടിയിലധികം രൂപയുണ്ടെങ്കിൽ മാത്രമേ ബാക്കി പദ്ധതി പൂർത്തിയാവുകയുള്ളൂ എന്നാണ് ഒടുവിലത്തെകണക്ക്. പദ്ധതി പൂർത്തിയായാലും നിലവിലെ കനാലുകൾ ഉപയോഗശൂന്യമായതിനാൽ വീണ്ടും പുതുക്കിപ്പണിയേണ്ടിവരും.

ചുരുക്കത്തിൽ 100 ശതമാനം യാഥാർഥ്യമാക്കാൻ കഴിയാത്ത പദ്ധതിയും അതുവഴി വികസനവും നിരത്തി വയനാടൻ ജനതയെ കബളിപ്പിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. വേനൽക്കാലത്ത് പദ്ധതിപ്രദേശത്തെ കൃഷിയിടങ്ങൾ വെള്ളം കിട്ടാതെ വരണ്ടുണങ്ങുമ്പോൾ ഡാമിന്‍റെ റിസർവോയറിൽ ജില്ലക്ക് അവകാശപ്പെട്ട വെള്ളം ഉപകാരമില്ലാതെ കിടക്കുകയുമാണ്. ഏഷ്യയിലെതന്നെ രണ്ടാമത്തെ മണ്ണെണ്ണ കർഷകനെ പറഞ്ഞു പറ്റിച്ചതിന്‍റെ പഴികൂടി പേറുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmerBanasura Irrigation Project
News Summary - The only promise left to the farmers is the Banasura Irrigation Project
Next Story