വെള്ളമുണ്ട ഹൈസ്കൂളിെൻറ പുതിയ കെട്ടിടം നിർമിക്കുന്നത് മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തെന്ന്
text_fieldsവെള്ളമുണ്ട: ഹൈസ്കൂളിെൻറ പുതിയ കെട്ടിടനിർമാണം വിവാദമാകുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിനെതിരെയാണ് പരാതിയുയർന്നിരിക്കുന്നത്. വെള്ളമുണ്ട എ.യു.പി സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് കെട്ടിടം പണിയുന്നതെന്നാണ് പരാതി. കഴിഞ്ഞ വർഷത്തെ മഴയിൽ വലിയ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് അഞ്ചു മീറ്റർ പോലും അകലം പാലിക്കാതെയാണ് മൂന്നു നില കെട്ടിടം പണിയുന്നത്. ഇത് രണ്ട് സ്കൂളുകളുടെ നിലനിൽപിനുതന്നെ ഭീഷണിയാകും എന്ന് കാണിച്ച് ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
കോടതി ഇടപെട്ട് ജില്ല കലക്ടറോട് വിശദീകരണം ചോദിച്ചു. വെള്ളമുണ്ട വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. കിഫ്ബി ഫണ്ടിൽനിന്ന് മൂന്നു കോടി വകയിരുത്തി നിർമിക്കുന്ന കെട്ടിടത്തിന് നിർമാണത്തിനുള്ള അനുമതി ഒരു വകുപ്പിൽനിന്ന് വാങ്ങിയിട്ടില്ലെന്ന് വിവരാവകാശ രേഖകൾ തെളിയിക്കുന്നു. ചട്ടങ്ങൾ പാലിക്കാതെ നിർമിക്കുന്ന കെട്ടിടത്തിന് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് ഉൾപ്പെടെ ഒരു വകുപ്പിെൻറയും അനുമതി കിട്ടിയതായി മറുപടിയില്ല.
പുതുതായി നിർമിച്ച കെട്ടിടം വെള്ളമുണ്ട എ.യു.പി സ്കൂളിെൻറ കെട്ടിടത്തോട് ചേർന്നാണ് നിൽക്കുന്നത്. പുതിയ കെട്ടിടത്തിൽനിന്നുള്ള ജലം കുത്തനെ യു.പി സ്കൂളിെൻറ ക്ലാസ് റൂമിനരികിലേക്കാണ് പതിക്കുന്നത്. രണ്ട് കെട്ടിടങ്ങൾക്കിടയിൽ കുത്തനെയുള്ള സ്ഥലം വ്യാപകമായി മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ സ്ഥലമാണ്.
അവിടെയാണ് നിയമപ്രകാരമുള്ള ഒരു അനുമതിയും വാങ്ങാതെ, തികച്ചും അപകടകരമായി കെട്ടിടം നിർമിക്കുന്നതെന്നാണ് പരാതി. സർക്കാർ കെട്ടിടമായതിനാൽ അനുമതി വാങ്ങേണ്ട എന്നാണ് ബന്ധപ്പെട്ടവരുടെ മറുപടി. ശക്തമായ മഴ പെയ്ത് ഒരിക്കൽ കൂടി മണ്ണിടിച്ചിൽ ഉണ്ടായാൽ വിദ്യാർഥികളുടെയും അധ്യാപകരുടെ ജീവനുതന്നെ ഭീഷണിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.