ബത്തേരിയിൽ മോഷണം പലവിധം; തപ്പിതടഞ്ഞ് പൊലീസ്
text_fieldsസുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി താലൂക്കിൽ അടുത്തകാലത്ത് നടന്ന വൻ മോഷണങ്ങൾക്ക് തുമ്പു ലഭിച്ചില്ല. അന്വേഷണ സംഘങ്ങൾക്കു മുന്നിൽ ചോദ്യ ചിഹ്നമാവുകയാണ് ബത്തേരിയിലെ മോഷണം. പണവും സ്വർണവും നഷ്ടപ്പെട്ടവർ മാസങ്ങളായി കാത്തിരിക്കുന്നു. ആളില്ലാത്ത വീടുകളിലാണ് മോഷണം. സി.സി.ടി.വിയിൽ മുഖം കാണാതിരിക്കാൻ കുട ചൂടിയാണ് കള്ളെൻറ വരവ്.
2019 ജൂൺ ഒന്നിന് ആലറക്കൽ ജോഷിയുടെ വീട്ടിൽ, 2020 ജൂൈല ഏഴിന് മൂലങ്കാവ് വാലുമ്മൽ വീട്ടിൽ, ആഗസ്റ്റ് 27ന് യെസ് ഭാരത് ടെക്സ്റൈൽസ് ഉടമ അയൂബിെൻറ മന്തണ്ടിക്കുന്നിലെ വീട്ടിൽ, സെപ്റ്റംബർ 14ന് സുരഭിക്കവല അറക്കൽ ജോഷിയുടെ വീട്ടിലും നടന്ന മോഷണങ്ങൾ പൊലീസ് അന്വേഷിക്കവെയാണ് ഒക്ടോബർ 25ന് മൂലങ്കാവ് ഓടപ്പള്ളം കവലയിൽ സ്റ്റീഫെൻറ വസതിയിലും നവംബർ 29ന് നായ്ക്കട്ടിയിൽ സലാമിെൻറ വീട്ടിലും ഡിസംബർ 27ന് അമ്മായിപാലം മാരിമുത്തുവിെൻറ വീട്ടിലും മോഷണം നടന്നത്.
സലാമിെൻറ വീട്ടിൽ നിന്ന് 21 ലക്ഷം രൂപയും 24 പവൻ സ്വർണവും കവർന്നു. മാരിമുത്തുവിെൻറ വീട്ടിൽ നിന്ന് ആറു ലക്ഷം രൂപയാണ് മോഷണം പോയത്. നെന്മേനി മാടക്കര സ്വദേശി എൽദോയുടെ വീട്ടിലെ മേശവലിപ്പിൽ നിന്ന് 1,94,000 രൂപ കവർന്നകേസ്, ബത്തേരി മലങ്കരക്ക് പള്ളിക്ക് സമീപം മാത്യുവിെൻറ വീട്ടിൽ നിന്ന് 30 പവൻ മോഷണം പോയ കേസ് എന്നിവക്കൊന്നും തുമ്പായില്ല. ഏതാണ്ട് സമാന രീതിയിൽ മോഷണം തുടരുന്നത് പൊലീസിന് തടയാനാവുന്നില്ല. കള്ളൻ ഇരുട്ടിൽ നിൽക്കുകയാണ്. വളരെ ആസൂത്രിതമായി മോഷണം നടത്തി രക്ഷപ്പെടുന്ന രീതിയാണ് പ്രയോഗിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.
ഒരു നാൾ പിടിയിലാവുമോ?
മോഷണ സംഭവങ്ങൾ വർധിക്കുേമ്പാൾ സാധാരണ കള്ളൻ പൊലീസിെൻറയോ നാട്ടുകാരുടെയോ വലയിൽ വീഴാറാണ് പതിവ്. എന്നാൽ, ബത്തേരിയിൽ വിവിധ സ്റ്റേഷനുകൾ ഏകോപിപ്പിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. വീടുകളിൽ മോഷ്ടാവ് കയറിയിറങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ഉണ്ട്.
ഫോറൻസിക് തെളിവുകളും ചിലതെല്ലാം ലഭിച്ചിട്ടുണ്ട്. പ്രതികളെ തേടി മറ്റു ജില്ലകളിലും അയൽസംസ്ഥാനങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്. 'ഡിറ്റക്ടീവുകൾ'കള്ളനു പിന്നാലെ ഉണ്ടെന്നും ഒരു നാൾ പിടിയിലാവുമെന്നും ഉറപ്പിച്ചു പറയുന്നു. ചില്ലറ മോഷണ കേസുകളല്ല, വലിയ കേസുകൾ തെന്നയാണ് തെളിയാതെ കിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.