Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightകാടിറങ്ങേണ്ട; വിദഗ്ധ...

കാടിറങ്ങേണ്ട; വിദഗ്ധ ചികിത്സ വിളിപ്പുറത്തുണ്ട്...

text_fields
bookmark_border
കാടിറങ്ങേണ്ട; വിദഗ്ധ ചികിത്സ വിളിപ്പുറത്തുണ്ട്...
cancel
camera_alt

നൂൽപുഴ ഗ്രാമപഞ്ചായത്തിലെ മണിമുണ്ട കോളനിയില്‍ കുടുംബശ്രീ ടെലിമെഡിസിന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീശന്‍ സംസാരിക്കുന്നു 

സുൽത്താൻ ബത്തേരി: ഇനി കാനനപാതകൾ താണ്ടിയുള്ള കാൽനട വേണ്ട. കോളനിയിൽ ചികിത്സ ലഭ്യമാകുന്നതിന്റെ സന്തോഷത്തിലാണ് നൂൽപുഴ പഞ്ചായത്തിലെ മണിമുണ്ട കോളനിവാസികൾ. കാടിറങ്ങാതെ വിദഗ്ധ ചികിത്സ സൗകര്യം ഇവർക്ക് ലഭ്യമാകും.

ഡോക്ടറുടെ സേവനം ലഭ്യമാകണമെങ്കില്‍ മണിമുണ്ട കോളനിവാസികള്‍ക്ക് ഇതുവരെ വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാനനപാതയും കടന്ന് നൂല്‍പ്പുഴ പി.എച്ച്.സിയില്‍ എത്തേണ്ടിയിരുന്നു. രാത്രി ഗുരുതര അവശതകൾ വന്നാൽ ആകെ പെട്ടുപോകുന്ന അവസ്ഥയിലായിരുന്നു.

വന്യമൃഗ ഭീഷണിക്കിടയിൽ ആശുപത്രിയിലേക്ക് എത്താനുള്ള യാത്ര കോളനിവാസികൾക്ക് പേടിസ്വപ്നമായിരുന്നു. ബത്തേരി നായ്ക്കട്ടി റോഡില്‍നിന്നും അഞ്ചുകിലോമീറ്റർ പിന്നിട്ട് വനത്തിനുള്ളിലാണ് കോളനി. ഊരാളി, കാട്ടുനായ്ക്ക ഗോത്രവർഗക്കാരാണ് മണിമുണ്ട കോളനിയിലുള്ളത്. ഇനിമുതല്‍ മണിമുണ്ട കോളനിവാസികള്‍ക്ക് ടെലി മെഡിസിന്‍ പദ്ധതിയിലൂടെ ഓണ്‍ലൈനായി ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താം.

മണിമുണ്ടയിലെ ജനങ്ങളെ നൂല്‍പ്പുഴ ആരോഗ്യ കേന്ദ്രവുമായി വൈഫൈ വഴി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പരിശീലനം കോളനിവാസികള്‍ക്ക് നല്‍കിയിട്ടുണ്ട്. ടെലിമെഡിസിനില്‍ പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെ സേവനം ഇവര്‍ക്ക് ലഭ്യമാക്കും. ഡോക്ടര്‍മാർ വിഡിയോ കോണ്‍ഫറന്‍സ് വഴി രോഗികളുമായി സംസാരിക്കുകയും മരുന്നുകള്‍ നിർദേശിക്കുകയും ചെയ്യും.

മരുന്നുകള്‍ കോളനികളില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ടെലി മെഡിസിന്‍ പദ്ധതി മാത്രമാണ് നടപ്പാക്കുന്നതെങ്കിലും രണ്ടാം ഘട്ടത്തില്‍ കോളനിയിലെ കുട്ടികള്‍ക്ക് വൈഫൈ സംവിധാനത്തോടെയുള്ള പഠന ക്ലാസ് ഒരുക്കുന്നതിനും പദ്ധതിയുണ്ട്. വൈദ്യുതി ദൗര്‍ലഭ്യം പരിഹരിക്കാന്‍ സോളാര്‍ സംവിധാനവും ഒരുക്കാനുള്ള ആലോചനയിലാണ് അധികൃതര്‍. പദ്ധതിയുടെ ഉദ്ഘാടനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു.

ചടങ്ങില്‍ നൂൽപുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീശന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല കോഓഡിനേറ്റര്‍ പി. സാജിത, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ പുഷ്പ അനൂപ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം.കെ. ജയ, വാര്‍ഡ് മെംബര്‍ എ.എന്‍. പുഷ്പ, എ.ഡി.എം.സി വാസുപ്രദീപ്, ഡി.പി.എം പി. ജയേഷ്, കോഓഡിനേറ്റര്‍ ടി.വി. സായ്കൃഷ്ണ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ല മിഷന്‍, നൂൽപുഴ പി.എച്ച്.സി, എറാടെക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telemedicinetribal colonies
News Summary - telemedicine in tribal colonies
Next Story