ബി.ജെ.പി സുൽത്താൻ ബത്തേരിയിൽ മൂന്നര കോടി എത്തിച്ചതായി സൂചന
text_fieldsസുൽത്താൻ ബത്തേരി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി സുൽത്താൻ ബത്തേരിയിൽ എത്തിച്ചത് മൂന്നര കോടി രൂപയെന്ന് സൂചന. ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനെ ചോദ്യംചെയ്തതിൽനിന്നാണ് ൈക്രംബ്രാഞ്ച് സംഘത്തിന് വിവരങ്ങൾ ലഭിച്ചത്. മൂന്നര കോടിയിൽ ഒന്നരക്കോടി ചെലവഴിച്ചെന്ന ഡിജിറ്റൽ രേഖ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.
ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ അയച്ച ഇ-മെയിൽ, വാട്സ്ആപ് സന്ദേശങ്ങൾ പരിശോധിച്ചാണ് അന്വേഷണ സംഘം ഈ വിവരങ്ങൾ ശേഖരിച്ചത്. മൂന്നര കോടിയിൽ ഒന്നര കോടി ചെലവഴിച്ചത്രെ. ബാക്കി തുക സംബന്ധിച്ച് വ്യക്തതയില്ല. പ്രശാന്ത് മലവയലിനെ ൈക്രംബ്രാഞ്ച് രണ്ടു തവണയാണ് ചോദ്യംചെയ്തത്. ബി.ജെ.പിയിലെ കൂടുതൽ നേതാക്കളെ ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.
കോഴവിവാദം പുറത്തുവന്നതോടെ ബി.ജെ.പിയിലെയും പോഷക സംഘടനകളിലെയും ഭാരവാഹികളിൽ നിരവധി പേർ രാജിവെച്ചിരുന്നു. കോഴയുമായി ബന്ധപ്പെട്ട് നേതാക്കൾക്കെതിരെ പ്രതികരിച്ച യുവമോർച്ച ജില്ല പ്രസിഡൻറ് ദീപു പുത്തൻപുരയിലിനെ നേതൃത്വം ഇടപെട്ട് സ്ഥാനത്തുനിന്നു നീക്കിയത് ബി.ജെ.പിയിൽ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കിയിരുന്നു. തുടർന്നാണ് നേതാക്കൾ ഒാരോന്നായി രാജിവെക്കാൻ തുടങ്ങിയത്.
അതേസമയം, രാജിവെച്ചവരെ അനുനയിപ്പിക്കാനുള്ള വലിയ ശ്രമങ്ങൾ ശക്തമാണ്. ചൊവ്വാഴ്ച ഇതുസംബന്ധിച്ച് യോഗം വിളിച്ചിട്ടുണ്ടെന്ന് ദീപു പുത്തൻപുരയിൽ പറഞ്ഞു. സംസ്ഥാന നേതാക്കളടക്കം ജില്ലയിലെത്തുമെന്നാണ് അറിയുന്നത്. സുൽത്താൻ ബത്തേരി മണ്ഡലത്തിലെ ഒട്ടുമിക്ക നേതാക്കളും കോഴ വിവിവാദത്തിൽ പ്രതികരിക്കാൻ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.