ബത്തേരി ഗാന്ധി ജങ്ഷനിലെ കലുങ്ക് നിർമാണം; മഴയില്ലാഞ്ഞിട്ടും ഓവുചാലിൽ മലിനജല പ്രവാഹം
text_fieldsസുൽത്താൻ ബത്തേരി: ഗാന്ധി ജങ്ഷനിൽ കലുങ്ക് പുതുക്കിപ്പണിയുന്ന ജോലികൾ പുരോഗമിക്കുമ്പോൾ ഓവുചാലിലൂടെ മലിനജല പ്രവാഹം. ഇതു വലിയ പമ്പ് ഉപയോഗിച്ച് വറ്റിച്ചാണ് നിർമാണം പുരോഗമിക്കുന്നത്.
ഏതാനും ദിവസങ്ങളായി മഴ വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ, നഗരത്തിലെ സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലമാണ് ഗാന്ധി ജങ്ഷനിൽ എത്തുന്നതെന്ന് വ്യക്തം. സുൽത്താൻ ബത്തേരി നഗരത്തിലെ ഏറ്റവും താഴ്ന്ന പ്രദേശമാണ് ഗാന്ധി ജങ്ഷൻ. അതിനാൽ നഗരത്തിൽ നിന്നുള്ള സകല ഓടകളിലെയും വെള്ളം ഇവിടെ ഒഴുകിയെത്തും. സ്ഥാപനങ്ങളിലെ ശുചിമുറിയിലെ പൈപ്പുകൾ ഓടയിലേക്ക് തുറന്നുവിടുമ്പോൾ എത്തുക ഗാന്ധി ജങ്ഷനിലാണ്.
വയൽ പ്രദേശമായതിനാൽ ചെറിയ ഉറവക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വൃത്തിയുടെ നഗരം എന്ന ഖ്യാതിക്കിടയിലും ഗാന്ധി ജങ്ഷനിൽ എപ്പോഴും ദുർഗന്ധമായിരുന്നു. നിർമാണം തുടങ്ങി, മലിനജലം പമ്പ് ചെയ്യാൻ തുടങ്ങിയതോടെ ഇതിന് മാറ്റമുണ്ടായിട്ടുണ്ട്. ഗാന്ധി പ്രതിമക്ക് സമീപമാണ് വലിയ കലുങ്കിന്റെ നിർമാണം ഇപ്പോൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.