ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ സംഗീതയെ പാർട്ടിയിൽനിന്ന് പുറത്താക്കി
text_fieldsസംഗീത
ഗൂഡല്ലൂർ: ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ ബിദർകാട് സ്വദേശി എ.ഐ.എ.ഡി.എം.കെ ഒ.പി.എസ് വനിത നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കി.
എ.ഐ.എ.ഡി.എം.കെ ഒ.പി.എസ് വിഭാഗത്തിന്റെ നീലഗിരി ജില്ല ജോ. സെക്രട്ടറിയും സാമൂഹിക പ്രവർത്തകയുമായ സംഗീതയെയാണ് (41)കഴിഞ്ഞ ദിവസം ആറ് അംഗ സംഘത്തോടൊപ്പം കോയമ്പത്തൂരിൽ അറസ്റ്റ് ചെയ്തിരുന്നു. പാർട്ടി ലക്ഷ്യങ്ങൾക്കും തത്ത്വങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുകയും പാർട്ടിയുടെ അന്തസ്സിനു കളങ്കമേൽപിച്ചതിനുമാണ് പാർട്ടി കോഓഡിനേറ്ററും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ ഒ.പനീർ ശെൽവം അടിസ്ഥാന അംഗത്വത്തിൽനിന്നും ചുമതലകളിൽനിന്നും സംഗീതയെ നീക്കം ചെയ്തതായി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

