വാഹന ഇടപാടിെൻറ മറവിൽ കവർച്ച; മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേർ കൂടി പിടിയിൽ
text_fieldsകൽപറ്റ: വാഹന വില്‍പന ഇടപാടുകാരനെ മർദിച്ച് കവർച്ച നടത്തിയ കേസിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേർ കൂടി പിടിയിൽ. മുഖ്യപ്രതി മേപ്പാടി പുത്തുമല തോട്ടപാളി വീട്ടില്‍ മെഹ്‌റൂഫ് (20), ഏഴാം പ്രതി കല്‍പറ്റ എമിലി ചേരുംതടത്തില്‍ സി.കെ. ആഷിക് (25) എന്നിവരാണ് അറസ്റ്റിലായത്.
ഇടപാടുകാരനെ തന്ത്രപൂര്‍വം വിളിച്ചുവരുത്തി ആക്രമിച്ച് ഗൂഗ്ള്‍ പേ വഴി 70000 രൂപയും വാച്ചും മൊബൈലും കവര്‍ന്ന കേസിലാണ് ഇരുവരും പിടിയിലായത്. കേസിൽ നാലുപേരെ നേരത്തെ കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒരാള്‍ കൂടി ഇനി പിടിയിലാകാനുണ്ട്. ആഗസ്റ്റ് 21ന് കുഞ്ഞോം സ്വദേശിയായ യുവാവിനെ, വില്‍ക്കാനുള്ള കാര്‍ കാണിച്ചുതരാമെന്നുപറഞ്ഞ് വരദൂര്‍ പാലത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

