മുത്തങ്ങയിൽ 25 ലക്ഷത്തിെൻറ ലഹരി ഉൽപന്നങ്ങൾ പിടികൂടി
text_fieldsമുത്തങ്ങയിൽ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയ ലഹരിവസ്തുക്കൾ
സുൽത്താൻ ബത്തേരി: എക്സൈസ് ഇൻറലിജൻസ് വിഭാഗം മുത്തങ്ങ ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 18,500 പാക്കറ്റ് ഹാൻസ് പിടികൂടി. വിപണിയിൽ ഇതിന് കാൽ കോടിയോളം രൂപ വിലവരുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഗുണ്ടൽപേട്ട സ്വദേശികളായ മല്ലു, കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തു.ഞായറാഴ്ച രാത്രി ഒമ്പതോടെ ചെക്പോസ്റ്റിൽ കർണാടകയിൽനിന്ന് വന്ന പച്ചക്കറി ലോറിയിലാണ് ഹാൻസ് കണ്ടെത്തിയത്. പച്ചക്കറിയുടെ 14 ചാക്കുകളിലാണ് ലഹരി ഉൽപന്നം ഒളിപ്പിച്ചിരുന്നത്.
ഇൻറലിജൻസ് ഇൻസ്പെക്ടർ എം.കെ. സുനിൽ, ചെക്പോസ്റ്റിലെ ഇൻസ്പെക്ടർ ഹരീഷ് കുമാർ, പ്രിവൻറിവ് ഓഫിസർമാരായ കെ. രമേഷ്, പി.എസ്. വിനീഷ്, കെ.പി. ലത്തീഫ്, കെ.വി. വിജയകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ജോമോൻ, രാജേഷ് തോമസ്, എക്സൈസ് ൈഡ്രവർ എം.എം. ജോയി എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്. കഴിഞ്ഞ മാസം എക്സൈസ് പാർട്ടി 680 കിലോ ഹാൻസ് പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

