ക്ലൈമാക്സിൽ ആവേശമായി രാഹുൽ; വെള്ളമുണ്ടയിൽ പ്രവർത്തകരുടെ ആവേശം അണപൊട്ടി
text_fieldsവെള്ളമുണ്ട: പരസ്യപ്രചാരണത്തിെൻറ സമാപന ദിവസം യു.ഡി.എഫ് ക്യാമ്പിന് ഊർജം പകർന്ന് ജില്ലയിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനം. രാവിലെ 10.15ഓടെ ഹെലികോപ്ടറിൽ തിരുനെല്ലി എസ്.ഡി.എം എൽ.പി സ്കൂളിൽ ഇറങ്ങിയ രാഹുൽ, റോഡ് മാർഗം തിരുനെല്ലി ക്ഷേത്രത്തിലെത്തി ദർശനം നടത്തി.
തുടർന്നാണ് വെള്ളമുണ്ടയിൽ യു.ഡി.എഫ് പൊതുയോഗത്തിൽ പങ്കെടുക്കാൻ എത്തിയത്. അപ്പോഴേക്കും നൂറുകണക്കിന് പ്രവർത്തകർ ഇവിടേക്ക് ഒഴുകിയെത്തിയിരുന്നു.
രാവിലെ 11ന് വെള്ളമുണ്ട ഹൈസ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ ഇറങ്ങിയ രാഹുൽ പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പൊതുയോഗം നടക്കുന്ന സെൻറ് ആൻസ് സ്കൂളിലേക്ക്. രാഹുലിനെ കണ്ടതും പ്രവർത്തകർ ആർപ്പുവിളികളോടെ മുദ്രാവാക്യം മുഴക്കി. മാനന്തവാടി റോഡ് ഷോയി ൽ മുസ്ലിം ലീഗിെൻറ കൊടി വിലക്കി എന്ന ആരോപണത്തെ തുടർന്ന് നടന്ന പൊതുയോഗത്തിൽ പ്രവർത്തകരുടെ ആവേശം അണപ്പൊട്ടി. ലീഗിെൻറയും കോൺഗ്രസിെൻറയും പതാകകളുമായി രാവിലെ മുതൽ പ്രദേശം പ്രവർത്തകരെ കൊണ്ട് നിറഞ്ഞിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പി.കെ. ജയലക്ഷ്മിക്ക് വെള്ളമുണ്ടയിൽ വോട്ട് ചോർച്ചയുണ്ടായിരുന്നു. ലീഗിലെ ചിലരുടെ അതൃപ്തി വോട്ട് കുറയുന്നതിന് ഇടയാക്കിയെന്നാണ് ആക്ഷേപം. രാഹുൽ ഗാന്ധിയുടെ വരവോടെ പ്രവർത്തകരെ ഒരുമിപ്പിക്കാൻ കഴിഞ്ഞെന്നും മികച്ച വിജയം നേടാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് നേതാക്കൾ.
പൊതുയോഗത്തിനുശേഷം എടപ്പെട്ടിയിലെ ജീവൻ ജ്യോതി ഓർഫനേജിലെ കുട്ടികൾക്കൊപ്പം ഈസ്റ്റർ ആഘോഷിക്കാനായി രാഹുൽ കൽപറ്റയിലേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.