Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightകാപ്പിക്കുന്നില്‍...

കാപ്പിക്കുന്നില്‍ കാട്ടാന വിളയാട്ടം

text_fields
bookmark_border
wild elephant menace
cancel
camera_alt

representational image

പുല്‍പള്ളി: കാപ്പിക്കുന്നിലും പരിസരങ്ങളിലും കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം നാട്ടിലിറങ്ങിയ കാട്ടുകൊമ്പന്‍ വ്യാപകമായി വാഴകള്‍ നശിപ്പിച്ചു. വനം വകുപ്പ് സ്ഥാപിച്ച സംരക്ഷണ മതിലും തകര്‍ത്താണ് കാട്ടാനയെത്തിയത്.

തുടര്‍ച്ചയായി കാട്ടാന വാഴകൃഷി മാത്രം നശിപ്പിക്കാന്‍ തുടങ്ങിയതോടെ ആനക്ക് നാട്ടുകാര്‍ ‘വാഴക്കൊമ്പന്‍’ എന്ന് പേരുമിട്ടു. വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് കാപ്പിക്കുന്ന്. അതിര്‍ത്തി പ്രദേശത്ത് ഒരു പ്രതിരോധ സംവിധാനവുമില്ല. മുമ്പ് സ്ഥാപിച്ച പ്രതിരോധ വേലിയും കിടങ്ങുകളും തകര്‍ന്നു.

കൊല്ലിയില്‍ ചന്ദ്രന്‍, മേലേക്കാപ്പ് ചന്ദ്രന്‍, നാരായണന്‍, കാരക്കാട്ട് ദിവാകരന്‍, പടിഞ്ഞാറുമറ്റത്തില്‍ ജോസ് പി. മാണി എന്നിവരുടെ കൃഷിയിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളില്‍ വാഴകൃഷി നശിപ്പിച്ചു. പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വീണ്ടും ആന ശല്യമുണ്ടായാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephantmenace
News Summary - wild elephant menace in kappikkunnu
Next Story