Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightമുന്നിൽ കടുവ; ആദ്യം...

മുന്നിൽ കടുവ; ആദ്യം കിടുങ്ങി, പിന്നെ ഓടി

text_fields
bookmark_border
മുന്നിൽ കടുവ; ആദ്യം കിടുങ്ങി, പിന്നെ ഓടി
cancel

പുൽപള്ളി: പതിവുപോലെ രാവിലെ ജോലിക്ക് പോകുേമ്പാൾ സജിന ചിന്തിച്ചില്ല വരുന്നത് വലിയ വിപത്തിന് മുന്നിലാണെന്ന്. ഇരുളം മാതമംഗലത്ത് ഇറങ്ങിയ കടുവയുടെ മുന്നിൽപെട്ട് ഭയന്നോടിയ ഇവർക്ക് പരിക്കേറ്റു.

മാതമംഗലം പുതിയകുന്നേൽ സജിനക്കാണ് പരിക്കേറ്റത്. കൽപറ്റയിൽ വാട്ടർ അതോറിറ്റി ഓഫിസിലെ ജീവനക്കാരിയായ ഇവർ കഴിഞ്ഞ ദിവസം രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് കടുവയുടെ മുന്നിൽ പെട്ടത്. കൈയിലുണ്ടായിരുന്ന ബാഗ് കടുവക്കുേനരെ എറിഞ്ഞ് ഓടുകയായിരുന്നു. ഇതിനിടെയാണ് കൈകാലുകൾക്ക് പരിക്കേറ്റത്.

ഇരുളം മേഖലയിൽ കഴിഞ്ഞ കുറേ നാളുകളായി കടുവ ഭീഷണിയുണ്ട്. ഈ അടുത്ത് ചീയമ്പത്തുനിന്നും ഒരു കടുവയെ പിടികൂടിയിരുന്നു.

ആഴ്ചകൾക്കുശേഷം വീണ്ടും കടുവയെ മാതമംഗലത്ത് പ്രദേശത്ത് കണ്ടെത്തിയത് ആളുകളെ ആശങ്കയിലാക്കി. ജനവാസ മേഖലയാണെങ്കിലും വനാതിർത്തിയിൽ ഒറ്റപ്പെട്ട് കിടക്കുന്ന സ്ഥലമാണ് ഇവിടം. ഇരുളം-ബത്തേരി റോഡിൽ കടുവ പലപ്പോഴും ഇറങ്ങുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigertiger fear
News Summary - Tiger in front; First feared, then ran
Next Story