Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ചു

text_fields
bookmark_border
പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ചു
cancel
camera_alt

തട്ടിപ്പുകാർ താമസിച്ച വനം വകുപ്പിൻെറ വാച്ച് ടവർ

പുൽപള്ളി: പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി തട്ടിപ്പ് നടത്തിയ സംഭവത്തിൽ അവർക്ക് സഹായം ചെയ്തുകൊടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് താമസ സൗകര്യം ഉൾപ്പെടെ തരപ്പെടുത്തി മുങ്ങിയ നാലംഗ സംഘത്തെ പിടകൂടാൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. വനത്തിനുള്ളിലെ വാച്ച് ടവറിൽ താമസ സൗകര്യവും ഭക്ഷണസൗകര്യവുമടക്കം തരപ്പെടുത്തിയായിരുന്നു ഇവരുടെ തട്ടിപ്പ്. കഴിഞ്ഞ മാസം ജൂലൈ 26 മുതൽ നാലുദിവസം പുൽപള്ളിക്കടുത്ത വനഗ്രാമമായ വെട്ടത്തൂരിലെ വനംവകുപ്പിെൻറ വാച്ച് ടവറിൽ ഇവർ താമസിച്ച് മടങ്ങുകയായിരുന്നു. താമസ സൗകര്യത്തിനു പുറമെ ഭക്ഷണം ഉൾപ്പെടെ വനപാലകരാണ് എത്തിച്ചുകൊടുത്തത്. ഇതുമായി ബന്ധപ്പെട്ട് വനപാലകർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി പുൽപള്ളി എസ്.എച്ച്.ഒ പി.എൽ. ഷൈജു പറഞ്ഞു.

ആധാർ കാർഡുകളിലെ വിലാസത്തിൽ ബന്ധപ്പെട്ടെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പട്ടാളത്തിൽ മേജറാണെന്നും പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധമുള്ളവരാണെന്നും പറഞ്ഞാണ് ഇവർ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചത്. ഇവർ ഇവിടത്തെ വാച്ചറെ ഭീഷണിപ്പെടുത്തുകയും ചെയ്തു. താൽക്കാലിക വാച്ചർ ജോലിക്ക് േപാകാത്തതുമായി ബന്ധപ്പെട്ടാണ് ഇവർ കോളനി വീട്ടിലെത്തിയത്. ഇദ്ദേഹവുമൊന്നിച്ച് മീൻ പിടിക്കാനും മറ്റും ഈ സംഘം പോയിരുന്നു. രാവിലെ മുതൽ വൈകീട്ടുവരെ മദ്യപാനവും മീൻപിടിത്തവും ഭക്ഷണം കഴിക്കലും മാത്രമായിരുന്നു ഇവരുടെ പരിപാടികൾ. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചങ്ങാത്തം കൂടിയായിരുന്നു നിലവിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചത്. ഇവരുടെ വാക്കുകളിൽ വിശ്വസിച്ച വനപാലകരാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. വേണ്ടത്ര അന്വേഷണം നടത്താതെ ഇവർക്കുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തതുമായി ബന്ധപ്പെട്ട് വനംവകുപ്പും അന്വേഷണം ആരംഭിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forest department
News Summary - official of the Prime Minister's Office and deceived the officials of the Forest Department
Next Story