Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPulpallychevron_rightഅഭിഭാഷകന്‍റെ ആത്മഹത്യ;...

അഭിഭാഷകന്‍റെ ആത്മഹത്യ; പുൽപള്ളിയിൽ സമരം തുടരുന്നു

text_fields
bookmark_border
അഭിഭാഷകന്‍റെ ആത്മഹത്യ; പുൽപള്ളിയിൽ സമരം തുടരുന്നു
cancel
camera_alt

ഡി.വൈ.എഫ്.ഐ പുൽപള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് ഉപരോധം എം.എസ്. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

പുൽപള്ളി: സൗത്ത് ഇന്ത്യൻ ബാങ്ക് പുൽപള്ളി ശാഖ അധികൃതരുടെ ജപ്തി നടപടികളിലും കേണിച്ചിറ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ മനുഷ്യത്വരഹിതമായ നടപടികളിലും മനംനൊന്ത് ഇരുളത്തെ അഭിഭാഷകൻ എം.വി. ടോമി ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവത്തിൽ തിങ്കളാഴ്ചയും ബാങ്കിന് മുന്നിൽ പ്രതിഷേധമിരമ്പി. രാവിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബാങ്ക് ഉപരോധിച്ചു. ജപ്തി ഭീഷണിയെതുടർന്ന് ആത്മഹത്യ ചെയ്ത കുടുംബത്തി‍െൻറ കടം എഴുതിത്തള്ളണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സമരം സി.പി.എം പുൽപള്ളി ഏരിയ സെക്രട്ടറി എം.എസ്. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

ഡി.വൈ.എഫ്.ഐ പുൽപള്ളി ബ്ലോക്ക് പ്രസിഡന്‍റ് സി.എം. രജീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു, കർഷകസംഘം പുൽപള്ളി ഏരിയ കമ്മറ്റി പ്രസിഡന്‍റ് എ.വി. ജയൻ എന്നിവർ സംസാരിച്ചു. പുൽപള്ളി ബ്ലോക് സെക്രട്ടറി മുഹമ്മദ് ഷാഫി സ്വാഗതം പറഞ്ഞു. പി.ആർ. രാഹുൽ, സി.ആർ. വിഷ്ണു, പി.എം. ഷാജഹാൻ, എബി അഗസ്റ്റിൻ, കെ.ഐ. റിയാസ് എന്നിവർ നേതൃത്വം നല്കി. സമരത്തെ തുടർന്ന് ഉച്ചവരെ ബാങ്ക് പ്രവർത്തനം സ്തംഭിച്ചു. പുൽപള്ളി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനന്തകൃഷ്ണന്‍റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.

ബാങ്ക് ശാഖ തുറന്നു

പുൽപള്ളി: വിവിധ സംഘടനകൾ നടത്തിയ ഉപരോധത്തെ തുടർന്ന് അടഞ്ഞുകിടന്ന സൗത്ത് ഇന്ത്യൻ ബാങ്ക് പുൽപള്ളി ശാഖ തിങ്കളാഴ്ച ഉച്ചക്ക് തുറന്നു. പ്രതിഷേധക്കാർ മടങ്ങിയതോടെ ബാങ്ക് ശാഖ തുറക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ബാങ്ക് അടഞ്ഞുകിടക്കുകയായിരുന്നു. കനത്ത പൊലീസ് സംരക്ഷണത്തിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്.

എഫ്.ആർ.എഫ് കർഷക വിലാപയാത്ര നടത്തി

പുൽപള്ളി: തിങ്കളാഴ്ച ഉച്ചയോടെ ഫാർമേഴ്സ് റിലീഫ് ഫോറം (എഫ്.ആർ.എഫ്) പ്രവർത്തകർ വിലാപയാത്രയുമായി പുൽപള്ളി സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ ധർണ എത്തി. പ്രതീകാത്മക ശവമഞ്ചവുമായായിരുന്നു ധർണ. കുറ്റക്കാരായ ബാങ്ക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നും ടോമിയുടെ കുടുംബത്തി‍െൻററ കടബാധ്യത ബാങ്കും സർക്കാരും ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു സമരം. ധർണ സംസ്ഥാന കൺവീനർ എൻ.ജെ. ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ പി.എം. ജോർജ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എം. മനോജ്, കെ. രാജൻ, അജയ് വർക്കി എന്നിവർ സംസാരിച്ചു. എ.സി. തോമസ് സ്വഗതം പറഞ്ഞു.

സമഗ്ര അന്വേഷണം നടത്തണം -കേരള കർഷക ഫെഡറേഷൻ

പനമരം: ഇരുളത്ത് സൗത്ത് ഇന്ത്യൻ ബാങ്കി‍െൻറ ജപ്തി നടപടികൾമൂലം അഭിഭാഷകൻ ആത്മഹത്യ ചെയ്യാൻ ഇടയായ സാഹചര്യം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും സർഫാസി ആക്ട് പിൻവലിക്കണമെന്നും കർഷകരുടെ കടങ്ങൾ എഴുതി തള്ളണമെന്നും കേരള കർഷക ഫെഡറേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു.

കാലവർഷക്കെടുതി മൂലം കൃഷിനാശം വന്ന കർഷകർക്ക് അടിയന്തര ധനസഹായം നൽകണമെന്നും വന്യമൃഗ ശല്യത്തിൽനിന്ന് കർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പി.വി. ഉണ്ണി അധ്യക്ഷത വഹിച്ചു. സി.എം.പി സംസ്ഥാന കൗൺസിൽ അംഗം ടി.വി. രഘു ഉദ്ഘാടനം ചെയ്തു. സി.ജി. ബേബി, ടി.എ. ബെന്നി, ടി.കെ. ഭൂപേഷ്, പി. രാമചന്ദ്രൻ, വി. ബെന്നി മാത്യു സേവ്യർ, എം.ജെ. മാത്യു. വി.വി. സ്റ്റീഫൻ, നാഗരാജൻ, സുശീല അലക്സ് തുടങ്ങിയവർ സംസാരിച്ചു. സി.ജി. ബേബി പ്രസിഡന്‍റായും പി.വി. ഉണ്ണി. സെക്രട്ടറിയായും 19 അംഗ ജില്ല കമ്മിറ്റിയെ തെരഞ്ഞെടുത്തു.

കർഷകസംഘങ്ങൾ അനിശ്ചിതകാല സമരത്തിന്

പുൽപള്ളി: ഇരുളത്ത് ആത്മഹത്യ ചെയ്ത അഡ്വ. എം.വി. ടോമിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നത് ഇടതുപക്ഷ കർഷക സംഘങ്ങളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ മുതൽ സൗത്ത് ഇന്ത്യൻ ബാങ്ക് പുൽപള്ളി ശാഖയുടെ മുന്നിൽ അനിശ്ചിതകാലസമരം ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

ടോമിയുടെ കുടുംബത്തി‍െൻറ കടബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരം സംഘടിപ്പിക്കുമെന്ന് ജനതാദൾ എസ് ജില്ല സെക്രട്ടറി ബെന്നി കുറുമ്പാലക്കാട്ട് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pulpally
News Summary - Lawyer's suicide; The strike continues in Pulpally
Next Story