Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPozhuthanachevron_rightഭീതി പരത്തി...

ഭീതി പരത്തി കാട്ടാനക്കൂട്ടം; പുറത്തിറങ്ങാനാകാതെ തോട്ടം തൊഴിലാളികൾ

text_fields
bookmark_border
wild elephants
cancel
camera_alt

കുറിച്യാർമല എസ്റ്റേറ്റിലെ തൊഴിലിടങ്ങളിൽ ഇറങ്ങിയ ആനക്കൂട്ടം

പൊഴുതന: പഞ്ചായത്തിലെ കുറിച്യാർമലയിൽ കാട്ടാനക്കൂട്ടം ഭീതി പരത്തുന്നു. കഴിഞ്ഞ ദിവസം കുറിച്യാർമല പീവീസ് ഗ്രൂപ് പ്ലാേൻറഷനിലെ എസ്റ്റേറ്റ് റോഡിലെത്തി കാട്ടാനകൾ. സമീപത്തെ വനത്തോട് ചേർന്ന നീർച്ചാലിൽ വെള്ളം കുടിക്കാൻ എത്തിയതായിരുന്നു കാട്ടാനക്കൂട്ടം. രാവിലെ തേയില നുള്ളാൻ പോവുന്ന തൊഴിലാളികളാണ് ആനക്കൂട്ടത്തെ കണ്ടത്.

ഭീതിയിലായ തൊഴിലാളികൾ വനം വകുപ്പിനെ വിവരം അറിയിച്ചു. മണിക്കൂറുകൾ കഴിഞ്ഞാണ് ആനക്കൂട്ടം കാടുകയറിയത്. തുടർന്നാണ് തൊഴിലാളികൾക്ക് തോട്ടങ്ങളിലേക്ക് പോകാനായത്. സംഭവം അറിഞ്ഞതോടെ തോട്ടം തൊഴിലാളികൾ പകൽപോലും പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്.

കാട്ടുപോത്ത് ഉൾപ്പെടെയുള്ളവയും പട്ടാപ്പകൽ പോലും തോട്ടം തൊളിലാളികളുടെ ലയങ്ങൾക്ക് സമീപം എത്തുന്നുണ്ട്. ഇതാണ് തൊഴിലാളികളെ കടുത്ത ഭീതിയിലാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plantation workersWild Elephants
News Summary - wild elephants; Plantation workers unable to get out
Next Story