Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകുരുക്കഴിയാതെ ചുരം

കുരുക്കഴിയാതെ ചുരം

text_fields
bookmark_border
കുരുക്കഴിയാതെ ചുരം
cancel
camera_alt

ചുരത്തിലെ വാഹനക്കുരുക്ക് കാരണം ദേശീയ പാതയിൽ വാഹനങ്ങളുടെ നിര. ലക്കിടിയിൽ നിന്നുള്ള ദൃശ്യം

വൈത്തിരി: തുടർച്ചയായി വയനാട് ചുരത്തിൽ ഇന്നലെയും വൻഗതാഗതകുരുക്ക് അനുഭവപ്പെട്ടു. പെരുന്നാൾ അവധിയും സ്‌കൂൾ തുറക്കൽ അടുത്തതും വാരാന്ത്യവും കൂടിയായപ്പോൾ ആയിരക്കണക്കിനു വാഹനങ്ങളാണ് ശനിയാഴ്ച ചുരത്തിലൂടെ കടന്നു പോയത്. വെള്ളിയാഴ്ച ഉണ്ടായ ഗതാഗത കുരുക്ക് അർധരാത്രി വരെ നീണ്ടു. വാഹനങ്ങളുടെ അതിപ്രസരം മൂലം ശനിയാഴ്ച പുലർച്ചെ തന്നെ ചുരത്തിൽ കുരുക്ക് തുടങ്ങിയിരുന്നു. ഇഴഞ്ഞിഴഞ്ഞാണ് വാഹനങ്ങൾ ചുരം കയറിയത്. പലരും അടിവാരത്തുവെച്ചു വയനാട് സന്ദർശനം ഒഴിവാക്കി മറ്റിടങ്ങളിലേക്ക് യാത്ര തിരിച്ചു വിട്ടു.

എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കും പൂക്കോട് തടാകത്തിലേക്കുമുള്ള വലിയ ബസുകളടക്കമുള്ള റോഡിനിരുവശവും നിർത്തുന്നതുമൂലം ലക്കിടി മുതൽ തളിപ്പുഴ വരെ വീണ്ടും കുരുക്കായി മാറി. ഉച്ചയോടെ വാഹങ്ങളുടെ നിര അടിവാരം മുതൽ ചുണ്ടേൽ വരെ നീണ്ടു. കൽപറ്റ നിന്നും വൈത്തിരി എത്താൻ ഒരു മണിക്കൂറിലധികം സമയമെടുക്കേണ്ടിവന്നു. പിന്നീട് തിരക്ക് അൽപം അയഞ്ഞുവെങ്കിലും ഇന്നലെ സന്ധ്യയോടെ വാഹന തടസം വലിയ തോതിലായി. വാഹനങ്ങളുടെ നിര വീണ്ടും ചുണ്ടേലും കഴിഞ്ഞു. മൂന്നും നാലും മണിക്കൂറുകളെടുത്താണ് ചുരം കടക്കാനായത്. ബസ് യാത്രക്കാരായ സാധാരണക്കാരും ആംബുലൻസുകളും ഈ കുരുക്കിൽപെട്ടു ഏറെ വലഞ്ഞു. ദീർഘദൂര ബസുകളും കുരുക്കിൽപെട്ടു വൈകിയാണ് ഓടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsChuram roadblockageWayanad
News Summary - Passage without getting tangled
Next Story