Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightറിസോര്‍ട്ടില്‍...

റിസോര്‍ട്ടില്‍ തടവിലാക്കി യുവാവിനെ മര്‍ദിച്ച സംഭവം: ഒരാൾ കൂടി പിടിയിൽ

text_fields
bookmark_border
റിസോര്‍ട്ടില്‍ തടവിലാക്കി യുവാവിനെ മര്‍ദിച്ച സംഭവം: ഒരാൾ കൂടി പിടിയിൽ
cancel
camera_alt

മുഹമ്മദ് ഷഫീഖ്

മേപ്പാടി: യുവാവിനെ റിസോര്‍ട്ടില്‍ തടവിലാക്കി മര്‍ദിച്ച് നഗ്ന ഫോട്ടോയെടുത്ത സംഭവത്തിൽ അക്രമിസംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. മലപ്പുറം പരപ്പനങ്ങാടി കരിങ്കല്ലത്താണി വലിയപറമ്പത്ത് വീട്ടില്‍ മുഹമ്മദ് ഷഫീഖിനെയാണ് (28) മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലിയില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. സ്വര്‍ണക്കടത്ത് സംഘങ്ങളുമായി അടുത്തു ബന്ധമുള്ള ഷഫീഖ് കല്‍പറ്റ സ്‌റ്റേഷനില്‍ ആയുധ നിയമ കേസിലും പരപ്പനങ്ങാടി സ്‌റ്റേഷനില്‍ കിഡ്‌നാപ്പിങ് കേസിലും പ്രതിയാണ്. സംഭവത്തില്‍ മൂന്നു പേരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു പേരെ കൂടി പിടികൂടാനുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിരോധമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നില്‍.

ജൂലൈ 20ന് പുലര്‍ച്ചയാണ് കൊടുവള്ളി സ്വദേശിയായ യുവാവിനെ ആറുപേരടങ്ങുന്ന സംഘം തട്ടികൊണ്ടുവന്ന് മേപ്പാടി റിസോര്‍ട്ടില്‍ വെച്ച് കൈകാലുകള്‍ കെട്ടിയിട്ട് മര്‍ദിച്ചത്. വായില്‍ തോക്ക് കുത്തികയറ്റിയും വടിവാള്‍ വീശിയും വധഭീഷണി മുഴക്കി നഗ്നനാക്കി ഫോട്ടോയെടുക്കുകയും ചെയ്തു. കാസർകോട് നീലേശ്വരം ഒറ്റതൈയില്‍ വീട്ടില്‍ ആട് ഷമീര്‍ എന്ന ഒ.ടി. ഷമീര്‍ (39), മലപ്പുറം കൊണ്ടോട്ടി മഞ്ചേരി വീട്ടില്‍ എം. സാജിദ് (36), വയനാട് അമ്പിലേരി, മേടപറമ്പില്‍ വീട്ടില്‍ അഹമ്മദ് ഷാദില്‍ (26) എന്നിവരാണ് കേസില്‍ മുമ്പ് അറസ്റ്റിലായത്.

മേപ്പാടി എസ്.എച്ച്.ഒ കെ.എസ്. അജേഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം.ബി. ബിഗേഷ്, എ.എസ്. പ്രശാന്ത് കുമാര്‍, കെ. വിപിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonmentyoung man
News Summary - The incident where a young man was beaten up while imprisoned in the resort: One more person arrested
Next Story