Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightആശ്വാസതീരത്ത്...

ആശ്വാസതീരത്ത് കൂവണ കോളനി നിവാസികള്‍

text_fields
bookmark_border
ആശ്വാസതീരത്ത് കൂവണ കോളനി നിവാസികള്‍
cancel
camera_alt

തരുവണ പാലിയാണയിലെ ഭൂരഹിത പട്ടികവർഗ കുടുംബങ്ങൾക്കുള്ള പുനരധിവാസ പദ്ധതി

മാനന്തവാടി: 2018 ലെ പ്രളയം തീര്‍ത്ത ദുരിതജീവിതത്തില്‍ നിന്നും മോചനം ലഭിച്ച സന്തോഷത്തിലാണ് പാലിയാണ, കൂവണ കോളനി നിവാസികള്‍. പ്രളയത്തില്‍ കൂവണ കോളനിയിലെ 14 കുടുംബങ്ങളുടെ വീടുകളാണ് തകര്‍ന്നു പോയത്. വീടുകള്‍ തകര്‍ന്നുപോയതിനാല്‍ പാലിയണ സ്‌കൂളിലും കരിങ്ങാരി സ്‌കൂളിലുമാണ് പിന്നീടുള്ള മാസങ്ങളില്‍ കൂവണ കോളനിവാസികള്‍ അന്തിയുറങ്ങിയത്. സ്‌കൂള്‍ തുറന്നപ്പോള്‍ മുതല്‍ ബന്ധപ്പെട്ട അധികൃതര്‍ കൂവണക്കുന്നില്‍ നിർമിച്ച് നല്‍കിയ താത്ക്കാലിക ഷെഡുകളിലാണ് കോളനിവാസികള്‍ താമസിച്ചിരുന്നത്. നിന്ന് തിരിയാനിടമില്ലാത്ത നടയ്ക്കല്‍ കൂവണ കോളനിയില്‍ ദുരിതജീവിതം നയിച്ചിരുന്ന 14 കുടുംബങ്ങള്‍ക്കാണ് ആശ്വാസമായി വീട് ലഭിച്ചത്.

പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചുകെട്ടിയും അലുമിനിയം ഷീറ്റിട്ടും പൂര്‍ത്തിയാക്കിയ ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ മൂന്നും നാലും കുടുംബങ്ങളായിട്ടായിരുന്നു ഇവര്‍ വര്‍ഷങ്ങളായി കഴിഞ്ഞിരുന്നത്. ഇപ്പോള്‍ പുതിയ സ്ഥലത്ത് സ്വപ്ന ഭവനത്തില്‍ പുതിയ ജീവിതം തുടങ്ങാന്‍ കഴിയുന്നതിന്റെ ആത്മവിശ്വാസത്തിലാണ് കൂവണ കോളനിവാസികള്‍.

കൂവണക്കുന്നിലെ പണിയ വിഭാഗത്തിൽപെടുന്ന 14 കുടുംബങ്ങള്‍ക്കാണ് ലാൻഡ് ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വപ്ന ഭവനങ്ങള്‍ ഒരുങ്ങിയത്. കോളനിവാസികളായ ബാലന്‍, കാപ്പി കൈപ്പ, ബിന്ദു രവി, ശോഭ വിനോദ്, കുമാരന്‍, കല്യാണി ഗോപാലന്‍, ചുണ്ട ചുണ്ടന്‍, ചുണ്ട കയ്മ, വെള്ളി അമ്മിണി, ബിന്ദു ശശി, കയ്മ, മീന മാധവന്‍, അമ്മിണി പാറ്റ എന്നീ 14 കുടുംബങ്ങള്‍ക്കാണ് കണ്‍മുന്നില്‍ സ്വപ്നഭവനം ഒരുങ്ങിയത്. ദുരിതക്കെടുതിയിലായ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ തണലേകിയപ്പോള്‍ ദുരിതതീരത്തു നിന്നും ആശ്വാസതീരത്ത് എത്തിയതിന്റെ നിര്‍വൃതിയിലാണ് കൂവണ കോളനിവാസികള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ResidentsCouvana Colony
News Summary - Residents of Couvana Colony at Ashwasathirat
Next Story