Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightപനവല്ലി കടുവ ശല്യം:...

പനവല്ലി കടുവ ശല്യം: രണ്ടാമത്തെ കൂടും സ്ഥാപിച്ചു

text_fields
bookmark_border
പനവല്ലി കടുവ ശല്യം: രണ്ടാമത്തെ കൂടും സ്ഥാപിച്ചു
cancel
camera_alt

ആദണ്ടയിൽ കടുവയെ പിടിക്കാൻ വനംവകുപ്പ് രണ്ടാമത്തെ കൂട് സ്ഥാപിക്കുന്നുb

മാനന്തവാടി: പനവല്ലിക്കാരുടെ ഉറക്കം കെടുത്തുന്ന കടുവയെ വലയിലാക്കാൻ വനംവകുപ്പ് രണ്ടാമത്തെ കൂടും സ്ഥാപിച്ചു. ആദണ്ടയിലാണ് വെള്ളിയാഴ്ച നാലു മണിയോടെ കൂട് സ്ഥാപിച്ചത്.

മുമ്പ് കടുവയെ പിടിക്കാൻ കൂടുവെച്ചതിന്റെ സമീപത്തായണ് രണ്ടാമത്തെ കൂടും സ്ഥാപിച്ചത്. മുമ്പ് കടുവ ആക്രമണമുണ്ടായ ആദണ്ടയിൽ സ്ഥാപിച്ച കൂട്ടിൽ ജൂൺ 23ന് കടുവ അകപ്പെട്ടിരുന്നു. പനവല്ലിയും സമീപ പ്രദേശങ്ങളിലും ഒന്നിൽക്കൂടുതൽ കടുവകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രണ്ടാമത്തെ കൂടും സ്ഥാപിച്ചത്.

ഉത്തരമേഖല ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ.എസ്. ദീപയും നോർത്ത് വയനാട് ഡി.എഫ്.ഒ. മാർട്ടിൻ ലോവലും വെള്ളിയാഴ്ച സ്ഥലത്തെത്തി നിർദേശങ്ങൾ നൽകി. റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ കെ. രാകേഷ്, രമ്യ രാഘവൻ, കെ. ഹാഷിഫ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ കെ.പി. അബ്ദുൾ ഗഫൂർ, ജയേഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘം നേതൃത്വം നൽകി. കഴിഞ്ഞദിവസങ്ങളിൽ ആദണ്ടയിലെ വാഴേപ്പറമ്പിൽ കുര്യന്റെയും പാറയ്ക്കൽ ശശിയുടെയും വീടുകളിൽ കടുവയെത്തിയിരുന്നു.

ശശിയുടെ വീട്ടിലെ പട്ടിക്കൂട് തകർത്ത കടുവ കുര്യന്റെ വീട്ടിലെ കൂട് തകർക്കാൻ ശ്രമിച്ചിരുന്നു. ഇവരുടെ വീടിന് സമീപത്തുള്ള വട്ടക്കണ്ണിയിൽ സജിയുടെ വീടിനോട് ചോർന്നാണ് പുതിയ കൂട് സ്ഥാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panavalli tiger nuisance
News Summary - Panavalli tiger nuisance
Next Story