വയോധിക ദമ്പതികൾ കൊല്ലപ്പെട്ട സംഭവം; ആദിവാസികളെ പ്രതി ചേർക്കാൻ നീക്കമെന്ന് ആരോപണം
text_fieldsമാനന്തവാടി: പനമരം താഴെ നെല്ലിയമ്പം കാവടത്ത് വയോധിക ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാഴ്ച ആവാറായിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിയാത്ത സാഹചര്യത്തിൽ നാട്ടുകാർ കർമസമിതി രൂപവത്കരിക്കാനുള്ള തയാറെടുപ്പിൽ.
പ്രതികളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായി സൂചന നൽകിയ പൊലീസ് ചൊവ്വാഴ്ച മലക്കം മറഞ്ഞു. ചോദ്യംചെയ്ത പ്രതികളിൽനിന്ന് കാര്യമായ തെളിവ് ലഭിച്ചില്ലെന്നാണ് വിശദീകരണം. അതേസമയം, കൊല്ലപ്പെടവരുടെ വീടുമായി ബന്ധമുള്ള ആദിവാസികളുടെ തലയിൽ കുറ്റം ചാർത്തി രക്ഷപ്പെടാൻ പൊലീസ് നീക്കം നടത്തുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.
വ്യാഴാഴ്ച രാത്രിയാണ് റിട്ട. അധ്യാപകൻ പത്മാലയത്തിൽ കേശവൻ മാസ്റ്ററും ഭാര്യ പത്മാവതിയും മുഖമൂടിധാരികളുടെ ആക്രമണത്തിൽ കുത്തേറ്റ് മരിച്ചത്. തുടർന്ന് മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങി. സംഘം പ്രദേശത്ത് തമ്പടിച്ചാണ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.