Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightദമ്പതികളുടെ കൊലപാതകം:...

ദമ്പതികളുടെ കൊലപാതകം: രണ്ടു മാസമായിട്ടും പ്രതികൾ കാണാമറയത്ത്

text_fields
bookmark_border
ദമ്പതികളുടെ കൊലപാതകം: രണ്ടു മാസമായിട്ടും പ്രതികൾ കാണാമറയത്ത്
cancel

മാനന്തവാടി: റിട്ട. അധ്യാപകനും ഭാര്യയും കൊല്ലപ്പെട്ടിട്ട് ചൊവ്വാഴ്ച രണ്ട് മാസം തികയുന്നു. പ്രതികളാകട്ടെ പൊലീസിെൻറ അന്വേഷണത്തിലും കാണാമറയത്തുതന്നെ.

കഴിഞ്ഞ ജൂൺ 10നാണ് പനമരം താഴെ നെല്ലിയമ്പം പത്മാലയത്തിൽ കേശവൻ മാസ്റ്ററും ഭാര്യ പത്മാവതിയും ആക്രമികളുടെ കുത്തേറ്റ് മരിച്ചത്. കേശവൻ മാസ്റ്റർ സംഭവസ്ഥലത്തുവെച്ചും ഭാര്യ മാനന്തവാടി ജില്ല ആശുപത്രിയിൽ വെച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിലുമാണ് മരിച്ചത്. ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് പ്രതികൾ രക്ഷപ്പെട്ടത്. മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രെൻറ നേതൃത്വത്തിൽ കുറ്റാന്വേഷണ രംഗത്തെ മികച്ച ടീം രൂപവത്കരിച്ച് പ്രദേശത്ത് വീട് വാടകയ്ക്കെടുത്താണ് അന്വേഷണം തുടങ്ങിയത്.

സി.സി.ടി.വി, മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചാണ് ആദ്യം അന്വേഷണം നടത്തിയത്. പിന്നീട് വിരലടയാളവും കാലിെൻറ അടയാളവും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രദേശത്തെ ഉൾപ്പെടെ രണ്ടായിരത്തി എഴുനൂറിലധികം പേരുടെ വിരലടയാളം ശേഖരിച്ചു.

ജയിൽ മോചിതരായവരെയും പരോളിലിറങ്ങിയവരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരുതുമ്പും ലഭിച്ചില്ല. പരിക്കേറ്റ പത്മാവതിയിൽനിന്ന് മൊഴിയെടുക്കാൻ പൊലീസ് വീഴ്ചവരുത്തിയതാണ് പ്രതികളെ കണ്ടെത്താൻ കഴിയാനാകാത്തതെന്ന ആരോപണം പ്രദേശവാസികൾ ഉന്നയിക്കുന്നുണ്ട്. അതിനിടെ കേസ് ക്രൈംബ്രാഞ്ചിന് മാറണമെന്ന ആവശ്യവും ഉയർന്നു കഴിഞ്ഞു. ടി. സിദ്ദീഖ് എം.എൽ.എ ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Couple murder
News Summary - Couple murder
Next Story