കൂട്ടംതെറ്റിയെത്തിയ കുട്ടിയാന കാട്ടിലേക്ക്
text_fieldsചികിത്സ നൽകിയ ശേഷം ആനക്കുട്ടിയെ
കാട്ടിലേക്ക് തുറന്ന് വിടുന്നു
മാനന്തവാടി: അമ്മക്കൊപ്പം സഞ്ചരിക്കവേ കൂട്ടം തെറ്റി ജനവാസ കേന്ദ്രത്തിലിറങ്ങിയ ആനക്കുട്ടിയെ വനപാലകർ വലവിരിച്ച് പിടികൂടി. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് മൂന്ന് മാസം പ്രായമുള്ള കുട്ടിയാന കാട്ടിക്കുളം എടയൂർക്കുന്നിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയത്.
വിവരമറിഞ്ഞ് ബേഗൂർ റേഞ്ചർ എസ്. രഞ്ജിത്ത്കുമാറിന്റെയും സെക്ഷൻ ഫോറസ്റ്റർ കെ.കെ. രതീഷിന്റെയും നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി ആനയുടെ നീക്കം നിരീക്ഷിച്ചു. മുത്തങ്ങയിൽനിന്ന് എത്തിയ ദ്രുതകർമസേനയും വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻ ദാസും ചേർന്ന് വലവിരിച്ച് പിടികൂടി. പരിശോധനയിൽ ആനയുടെ ഇടതുകാലിന് മുറിവേറ്റതായി കണ്ടെത്തിയതോടെ പ്രാഥമിക ചികിത്സക്കായി തോൽപ്പെട്ടി വന്യജീവി സങ്കേതം ഓഫിസിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സ നൽകിയതിന് ശേഷം കാട്ടിലേക്ക് തുറന്നുവിട്ടു. കടുവയുടെ ആക്രമണത്തിലാണ് കാലിന് പരിക്കേറ്റതെന്ന് വനപാലകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

