കള്ളനോട്ട് നൽകിയ കേസിൽ യുവാവിന് തടവും പിഴയും
text_fieldsഗൂഡല്ലൂർ: പെട്രോൾ ബങ്കിൽ കള്ളനോട്ട് നൽകിയ കേസിൽ യുവാവിന് അഞ്ചു വർഷം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴത്തുക അടച്ചില്ലെങ്കിൽ മൂന്നുമാസം കൂടി തടവു ശിക്ഷ അനുഭവിക്കണം. വയനാട് വടുവഞ്ചാൽ വട്ടസോല കോച്ചേരിയിൽ വീട്ടിലെ ആന്റണിയുടെ മകൻ ജോഷി (47)യെയാണ് ശിക്ഷിച്ചത്.
2008 ജൂലൈ 17നാണ് വയനാട് തമിഴ്നാട് അതിർത്തി എരുമാടിലെ പെട്രോൾ പമ്പിൽ 100രൂപക്ക് പെട്രോൾ അടിച്ച് 1000 രൂപയുടെ നോട്ട് നൽകിയത്. സംശയം തോന്നിയ പെട്രോൾ ബങ്ക് ജീവനക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു. എരുമാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വ്യാഴാഴ്ച ജഡ്ജ് മുഹമ്മദ് അൻസാരി വിധി പറഞ്ഞത്. ഗവൺമെന്റ് പ്ലീഡർ മുരുകൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

