Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightസിക്ക വൈറസ്;...

സിക്ക വൈറസ്; ജാഗ്രത പാലിക്കണം

text_fields
bookmark_border
zika virus
cancel

കൽപറ്റ: സംസ്ഥാനത്ത് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. സാധാരണരീതിയില്‍ വളരെ ലഘുവായ രീതിയില്‍ വന്നുപോവുന്ന ഒരു വൈറസ് രോഗമാണിത്. പ്രധാനമായും ഈഡിസ് കൊതുകുകള്‍ വഴിയാണ് രോഗം ഉണ്ടാകുന്നത്. രാവിലെയും വൈകീട്ടുമാണ് ഇത്തരം കൊതുകുകള്‍ സാധാരണ മനുഷ്യനെ കടിക്കുന്നത്.

ലൈംഗിക ബന്ധത്തിലൂടെയും രോഗബാധിതരായ ഗര്‍ഭിണിയില്‍നിന്ന് കുഞ്ഞിലേക്കും അസുഖം പകരാന്‍ സാധ്യതയുണ്ട്. ഗര്‍ഭിണികളില്‍ വളര്‍ച്ചയെത്താതെയുള്ള പ്രസവം, അബോര്‍ഷന്‍ എന്നിവക്ക് സാധ്യതയുണ്ട്. നേരിയ പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധിവേദന, പേശിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എങ്കിലും 80 ശതമാനം രോഗികളിലും ശ്രദ്ധേയമായ ലക്ഷണങ്ങള്‍ ഉണ്ടാവാറില്ല. സിക്ക വൈറസിനെ നശിപ്പിക്കുന്ന ഫലപ്രദമായ ആൻറിവൈറസ് മരുന്നുകളോ, ഇതിനെതിരെയുള്ള വാക്‌സിനുകളോ നിലവില്‍ വികസിപ്പിച്ചിട്ടില്ല.

രോഗലക്ഷണങ്ങള്‍ക്ക് അനുസൃതമായ ചികിത്സയാണ് രോഗിക്ക് നല്‍കുന്നത്. കൂടാതെ ശരിയായ രീതിയിലുള്ള ഭക്ഷണവും വിശ്രമവും അനിവാര്യമാണ്. ഡെങ്കിപ്പനി, ചികുന്‍ഗുനിയ തുടങ്ങിയ അസുഖങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകള്‍ തന്നെയാണ് ഈ രോഗവും പരത്തുന്നത്. കൊതുകുകടി ഏല്‍ക്കാതെ സൂക്ഷിക്കുക, കൊതുക് നശീകരണ പ്രവര്‍ത്തനം, കൊതുകിെൻറ പ്രജനനസ്ഥലങ്ങള്‍ ഇല്ലാതാക്കുക എന്നിവയാണ് നിയന്ത്രണമാര്‍ഗങ്ങള്‍. കൊതുക് ജന്യരോഗമായതിനാല്‍ വീടും പരിസരവും കൊതുക് പെരുകുവാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും സംശയകരമായ രോഗലക്ഷണങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍നിന്നു ചികിത്സ തേടണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zika virus
News Summary - zika virus; Caution should be exercised
Next Story