Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightപ്രകൃതിവിരുദ്ധ...

പ്രകൃതിവിരുദ്ധ പീഡനം: മധ്യവയസ്കന് തടവും പിഴയും

text_fields
bookmark_border
പ്രകൃതിവിരുദ്ധ പീഡനം: മധ്യവയസ്കന് തടവും പിഴയും
cancel
Listen to this Article

കൽപറ്റ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക് കോടതി തടവും പിഴയും വിധിച്ചു.

വാളവയലിലെ മുണ്ടോകണ്ടത്തിൽ ബിനു ഷാജനെ (47) ആണ് 15 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പ്രത്യേക കോടതി (പോക്സോ കോടതി) ജഡ്ജി എം.വി. രാജകുമാര ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം. 2017ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

സിഗരറ്റ് വാങ്ങി ക്കൊടുക്കാൻ വിളിച്ചുവരുത്തി അശ്ലീല വിഡിയോകൾ കാണിച്ച് പീഡിപ്പിക്കുകയായിരുന്നു. അമ്മയോട് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ യു.കെ. പ്രിയ ഹാജരായി.

കേണിച്ചിറ സബ് ഇൻസ്പെക്ടർ സി. ഷൈജുവാണ് കേസ് അന്വേഷിച്ചത്. സബ് ഇൻസ്പെക്ടർ കെ. ദിനേശനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abusesexual offence
News Summary - Unnatural sexual offence fine and imprisonment
Next Story