Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightരണ്ട്‌ ലിക്വിഡ്‌...

രണ്ട്‌ ലിക്വിഡ്‌ ഓക്‌സിജന്‍ ടാങ്കുകള്‍കൂടി എത്തും

text_fields
bookmark_border
oxygen
cancel

കൽപറ്റ: സംസ്ഥാനത്തെ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി രണ്ട് ലിക്വിഡ്‌ ഓക്‌സിജന്‍ ടാങ്കുകള്‍കൂടി ജില്ലയിലെത്തും. പാലക്കാട്‌ കഞ്ചിക്കോട്‌ സതേണ്‍ എയര്‍ പ്രോഡക്ട്‌സില്‍നിന്ന് ഒന്നര ലക്ഷം ലിറ്റര്‍ വീതമുള്ള രണ്ട്‌ ലിക്വിഡ്‌ ഓക്‌സിജന്‍ ടാങ്കുകളാണ് ജില്ലയിലെത്തുന്നത്. മാനന്തവാടി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ്‌ ടാങ്കുകള്‍ എത്തിക്കുക. കഴിഞ്ഞ ദിവസം ഒന്നര ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള ഒരു ലിക്വിഡ്‌ ഓക്‌സിജന്‍ ടാങ്ക്‌ മാനന്തവാടിയില്‍ എത്തിച്ചിരുന്നു. ഇതോടെ പരമാവധി ഓക്‌സിജന്‍ ലഭ്യത ജില്ലയില്‍ ഉറപ്പുവരുത്താമെന്ന പ്രതീക്ഷയിലാണ്‌ അധികൃതര്‍.

ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ 295 ജംബോ (ബള്‍ക്ക്‌) സിലിണ്ടറുകളും 618 സാധാരണ (കിടക്കകള്‍ക്ക്‌ സമീപം സ്ഥാപിക്കുന്നത്‌) സിലിണ്ടറുകളുമുണ്ട്‌. വയനാട്‌ ഗവ. മെഡിക്കല്‍ കോളജ്‌ -225, കല്‍പറ്റ ജനറല്‍ ആശുപത്രി -21, സുല്‍ത്താന്‍ ബത്തേരി താലൂക്ക്‌ ആശുപത്രി -31, വൈത്തിരി താലൂക്ക്‌ ആശുപത്രി -18 എന്നിങ്ങനെയാണ്‌ ജംബോ സിലിണ്ടറുകളുടെ എണ്ണം. സാധാരണ സിലിണ്ടറുകള്‍ സജ്ജീകരിച്ച സര്‍ക്കാര്‍ ആശുപത്രികള്‍ (സിലിണ്ടറുകളുടെ എണ്ണം): വയനാട്‌ ഗവ. മെഡിക്കല്‍ കോളജ്‌ (199), കല്‍പറ്റ ജനറല്‍ ആശുപത്രി (32), സുല്‍ത്താന്‍ ബത്തേരി താലൂക്ക്‌ ആശുപത്രി (20), വൈത്തിരി താലൂക്ക്‌ ആശുപത്രി (16), മീനങ്ങാടി സി.എച്ച്‌.സി (24), സി.എച്ച്‌.സി പുല്‍പള്ളി (17), സി.എച്ച്‌.സി നല്ലൂര്‍നാട്‌ (12), സി.എച്ച്‌.സി മേപ്പാടി (25), സി.എച്ച്‌.സി പനമരം (17), സി.എച്ച്‌.സി പേര്യ (10), സി.എച്ച്‌.സി പൊരുന്നന്നൂര്‍ (എട്ട്), സി.എച്ച്‌.സി അമ്പലവയല്‍ (16), സി.എച്ച്‌.സി തരിയോട്‌ (12),

പി.എച്ച്‌.സി ചുള്ളിയോട്‌ (10), പി.എച്ച്‌.സി വരദൂര്‍ (ഒമ്പത്), എഫ്‌.എച്ച്‌.സി പൊഴുതന (അഞ്ച്), പി.എച്ച്‌.സി കാപ്പുകുന്ന്‌ (എട്ട്), പി.എച്ച്‌.സി വാഴവറ്റ (13), എഫ്‌.എച്ച്‌.സി ചെതലയം (16), എഫ്‌.എച്ച്‌.സി വെള്ളമുണ്ട (ആറ്), പി.എച്ച്‌.സി ബേഗൂര്‍ (3), പി.എച്ച്‌.സി മുള്ളന്‍കൊല്ലി (14), എഫ്‌.എച്ച്‌.സി അപ്പപ്പാറ (ഏഴ്), പി.എച്ച്‌.സി കുറുക്കന്മൂല (അഞ്ച്), എഫ്‌.എച്ച്‌.സി പൂതാടി (18), എഫ്‌.എച്ച്‌.സി ചീരാല്‍ (ഒമ്പത്), പി.എച്ച്‌.സി സുഗന്ധഗിരി (ഒമ്പത്), എഫ്‌.എച്ച്‌.സി പടിഞ്ഞാറത്തറ (ഒമ്പത്), എഫ്‌.എച്ച്‌.സി തൊണ്ടര്‍നാട്‌ (എട്ട്), എഫ്‌.എച്ച്‌.സി വെങ്ങപ്പള്ളി (നാല്), പി.എച്ച്‌.സി പാക്കം (12), എഫ്‌.എച്ച്‌.സി നൂല്‍പ്പുഴ (17), യു.പി.എച്ച്‌.സി മുണ്ടേരി (ഒന്ന്), പി.എച്ച്‌.സി വാളാട്‌ (13), എഫ്‌.എച്ച്‌.സി കോട്ടത്തറ (അഞ്ച്), എഫ്‌.എച്ച്‌.സി എടവക (ഒമ്പത്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oxygenliquid oxygen
News Summary - two liquid oxygen tanks too will reach
Next Story