Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightദേശീയ വൈദ്യുതി...

ദേശീയ വൈദ്യുതി സുരക്ഷവാരാചരണം: വൈദ്യുതി സുരക്ഷ മുന്‍കരുതലുകളിങ്ങനെ...

text_fields
bookmark_border
Electrical Safety
cancel
Listen to this Article

കൽപറ്റ: വൈദ്യുതി അപകടം കുറക്കുന്നതിനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വര്‍ഷംതോറും ജൂണ്‍ 26 മുതലുള്ള ഒരാഴ്ച ദേശീയ വൈദ്യുതി സുരക്ഷവാരമായി ആചരിക്കുകയാണ്. തീപിടിത്തം മൂലമുള്ള അപകടങ്ങള്‍ കൂടിവരുന്നതിന്റെ പശ്ചാത്തലത്തില്‍ 'വയറിങ് കുറ്റമറ്റതാക്കുക, വൈദ്യുതി തീപിടിത്തം ഒഴിവാക്കുക' എന്നതാണ് വൈദ്യുതി സുരക്ഷവാരമായി ബന്ധപ്പെട്ട ഈ വര്‍ഷത്തെ മുദ്രാവാക്യം.

ദേശീയ വാരാചരണവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പ് ജില്ലയില്‍ സംഘടിപ്പിച്ചുവരുന്ന ബോധവത്കരണ നടപടികളുടെ ഭാഗമായി വീട്, സ്ഥാപനങ്ങള്‍ എന്നിവയില്‍ നടത്തുന്ന വൈദ്യുതീകരണം, താൽക്കാലിക വൈദ്യുതീകരണം, നിർമാണ പ്രവര്‍ത്തനം എന്നിവ ആരംഭിക്കുന്നതിന് മുമ്പായി സ്വീകരിക്കേണ്ട വൈദ്യുതി സുരക്ഷ മുന്‍കരുതലുകളെക്കുറിച്ച് സുരക്ഷാ വാരാചരണത്തിൽ പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കും.

വൈദ്യുതി സുരക്ഷ മുന്‍കരുതലുകള്‍
ആര്‍.സി.സി.ബിയുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുക.
ഒരു പ്ലഗ് സോക്കറ്റില്‍ ഒരു ഉപകരണം മാത്രമേ ഘടിപ്പിക്കാന്‍ പാടുള്ളൂ.
വൈദ്യുതോപകരണങ്ങളുടെ പരിസരം ഈര്‍പ്പരഹിതമായി പരിപാലിക്കുക.
കുട്ടികള്‍ക്ക് കൈയെത്തുന്ന വിധം വൈദ്യുതോപകരണങ്ങൾ, എക്സ്റ്റന്‍ഷന്‍ ബോര്‍ഡ് എന്നിവ സ്ഥാപിക്കാതിരിക്കുക.
ലോഹത്തോട്ടി, ഏണി എന്നിവ വൈദ്യുതി ലൈനിന് സമീപം ഉപയോഗിക്കാതിരിക്കുക.
ഇലക്ട്രിക്ക് ഉപകരണത്തിലോ സമീപത്തോ തീപിടിത്തമുണ്ടായാല്‍ വെള്ളം ഒഴിച്ച് തീ കെടുത്തരുത്.
ഇലക്ട്രിക് ഉപകരണത്തിലോ സമീപത്തോ തീപിടിത്തമുണ്ടായാല്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
വൈദ്യുത സ്‌കൂട്ടര്‍, കാര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ അതത് കമ്പനിയുടെ ചാര്‍ജർ ഉപയോഗിച്ച് മാത്രം ചാര്‍ജ് ചെയ്യുക. അല്ലാത്തപക്ഷം ബാറ്ററി തകരാറിലാവാനും തീ പിടിക്കാനും സാധ്യതയുണ്ട്.
വസ്ത്രങ്ങള്‍ ഉണക്കുന്നതിനു വൈദ്യുതി പോസ്റ്റില്‍ വയറോ കയറോ കെട്ടരുത്.
പൊട്ടിക്കിടക്കുന്ന വൈദ്യുതി കമ്പികളില്‍ സ്പര്‍ശിക്കരുത്.
കമ്പിവേലികളില്‍ കൂടി വൈദ്യുതി പ്രവഹിപ്പിക്കരുത്.
വൈദ്യുതി ലൈനുകള്‍ക്ക് താഴെ കെട്ടിടങ്ങള്‍, ഷെഡുകള്‍ മുതലായവ നിര്‍മിക്കരുത്.
എല്ലാ മേഖലയിലും സുരക്ഷക്ക് പ്രാധാന്യം നല്‍കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - National Electrical Safety Code
Next Story