Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightലോക്സഭ തെരഞ്ഞെടുപ്പ്;...

ലോക്സഭ തെരഞ്ഞെടുപ്പ്; ഒരുക്കം തകൃതി

text_fields
bookmark_border
ലോക്സഭ തെരഞ്ഞെടുപ്പ്; ഒരുക്കം തകൃതി
cancel

576 പോളിങ് സ്റ്റേഷനുകള്‍

കൽപറ്റ: ലോക്സഭ തെരഞ്ഞെടുപ്പിന് ജില്ലയില്‍ വിപുലമായ ഒരുക്കം. 576 പോളിങ് സ്റ്റേഷനുകള്‍ ഒരുക്കും. കല്‍പറ്റ 187, മാനന്തവാടി 173, സുല്‍ത്താന്‍ ബത്തേരി 216 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം.

49 മാതൃക പോളിങ് സ്റ്റേഷനുകള്‍

ജില്ലയില്‍ 49 മാതൃക പോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കും. എല്ലാ വില്ലേജുകളിലും ഒന്ന് എന്ന കണക്കിലാണ് മാതൃക പോളിങ് സ്റ്റേഷനുകള്‍ ഒരുക്കുന്നത്. മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ള സൗകര്യം ഉറപ്പാക്കും. എല്ലാ പോളിങ് സ്റ്റേഷന്‍ ലൊക്കേഷനുകളിലും വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് സജ്ജീകരിക്കുകയും സമ്മതിദായകരെ സഹായിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുകയും ചെയ്യും. അംഗപരിമിതര്‍ക്ക് വീല്‍ചെയര്‍, റാംപ്, എന്നിവയും പ്രത്യേകം വാഹനങ്ങളും ലഭ്യമാക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ടോയ് ലറ്റുകളുണ്ടാകും. പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കുള്ള നിർദേശങ്ങള്‍ നല്‍കുന്ന സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും.

ഇവിടെ ഉദ്യോഗസ്ഥര്‍ വനിതകൾ മാത്രം

ജില്ലയില്‍ സജ്ജീകരിക്കുന്ന പോളിങ് സ്റ്റേഷനുകളില്‍ മൂന്ന് ബൂത്തുകള്‍ നിയന്ത്രിക്കുന്നത് വനിത ഉദ്യോഗസ്ഥർ. മൂന്ന് മണ്ഡലങ്ങളിലും ഓരോ ബൂത്തുകള്‍ ഇതിനായി സജ്ജീകരിക്കും. കല്‍പറ്റ ഹിദായത്തുല്‍ ഇസ്‍ലാം മദ്റസ യു.പി സ്‌കൂള്‍, മാനന്തവാടി ലിറ്റില്‍ ഫ്ലവര്‍ യു.പി സ്‌കൂള്‍, സുൽത്താൻ ബത്തേരിയില്‍ സെന്റ് മേരീസ് കോളജ് എന്നിവിടങ്ങളിലാണ് വനിത ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന പോളിങ് സ്റ്റേഷനുകളുള്ളത്. സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ള പോളിങ് ബൂത്തുകളാണ് വനിത സൗഹൃദ പോളിങ് ബൂത്തുകളാക്കുന്നത്. പോളിങ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വനിതകളായിരിക്കും.

യൂത്ത് ഓറിയന്റഡ് പോളിങ് സ്റ്റേഷനുകള്‍ രണ്ട്

യുവ ഓഫിസര്‍മാര്‍ നിയന്ത്രിക്കുന്ന രണ്ടു പോളിങ് സ്റ്റേഷനുകളാണ് ജില്ലയില്‍ സജ്ജീകരിക്കുക. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലാണ് ഇവ രണ്ടും. കുറിച്യാട് മുന്‍ ഏകാധ്യാപക വിദ്യാലയം, ചെട്ട്യാലത്തൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് യുവജന നിയന്ത്രണത്തിലുള്ള പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുക.

84 പ്രത്യേക സുരക്ഷ ബൂത്തുകള്‍ രണ്ട് പ്രശ്നബാധിത ബൂത്തുകള്‍

ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലുമായി രണ്ട് പ്രശ്‌ന ബാധിത ബൂത്തുകളും 84 പ്രത്യേക സുരക്ഷ നിർദേശ ബൂത്തുകളുമാണുള്ളത്. സുരക്ഷ ബൂത്തുകളില്‍ സുഗമമായ പോളിങ്ങിനുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. മാനന്തവാടി നിയോജക മണ്ഡലത്തില്‍ 50, കല്‍പറ്റ നിയോജക മണ്ഡലത്തില്‍ 28, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ ആറ് വീതമാണ് പ്രത്യേക സുരക്ഷ ബൂത്തുകള്‍. പ്രശ്‌നബാധിത ബൂത്തുകള്‍ രണ്ടും മാനന്തവാടി നിയോജക മണ്ഡലത്തിലാണ്. പ്രശ്‌നബാധിത ബൂത്തുകളിലുള്‍പ്പെടെ ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലും പ്രത്യേക നിരീക്ഷണ സംവിധാനങ്ങളുണ്ടാകും.

ഹരിത ചട്ടം പാലിക്കണം

പോളിങ് ബൂത്തുകള്‍ ഒരുക്കുമ്പോള്‍ ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം. കുടിവെള്ള ഡിസ്പെന്‍സറുകള്‍, സ്റ്റീല്‍/കുപ്പി ഗ്ലാസുകള്‍ എന്നിവ ഒരുക്കണം. മാലിന്യം തരംതിരിച്ചു നിക്ഷേപിക്കാന്‍ ബിന്നുകള്‍ സ്ഥാപിക്കണം. മാലിന്യം നീക്കം ചെയ്യാന്‍ ഹരിതകര്‍മ സേനയുമായി കരാറില്‍ ഏര്‍പ്പെടണം. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം പ്ലാസ്റ്റിക് കണ്ടയിനറുകളിലോ സഞ്ചികളിലോ വിതരണം ചെയ്യരുത്. ബൂത്തുകളില്‍ ഭക്ഷണം കഴിക്കാന്‍ ഡിസ്പോസിബള്‍ ഗ്ലാസ്, പ്ലേറ്റ് എന്നിവ ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകള്‍, ബൂത്തുകള്‍ക്ക് മുന്നിലെ കൗണ്ടറുകള്‍ ഒരുക്കുമ്പോള്‍ ഹരിതചട്ടം പാലിക്കണം.

പോളിങ് സ്റ്റേഷനുകളില്‍ ക്രമീകരണം

വോട്ടര്‍മാര്‍ക്ക് പോളിങ് ബൂത്തുകളുടെ സ്ഥാനം, സൗകര്യങ്ങള്‍, വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് എന്നിവ സംബന്ധിച്ച് മാര്‍ഗനിർദേശം നല്‍കാന്‍ ശരിയായ അടയാളങ്ങള്‍ പോളിങ് സ്റ്റേഷനുകളില്‍ സ്ഥാപിക്കും. ഇവ ഇംഗ്ലീഷിലും മലയാളത്തിലും നീലയും വെള്ളയും നിറത്തിലായിരിക്കും. അക്ഷരങ്ങള്‍ വോട്ടര്‍ക്ക് അകലെ നിന്ന് എളുപ്പത്തില്‍ കാണാവുന്ന വിധമായിരിക്കും ക്രമീകരണം.

ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ വോട്ടുചെയ്യാം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടിനായി ഫോറം 12ല്‍ അപേക്ഷ സമര്‍പ്പിച്ച പരിശീലന കേന്ദ്രങ്ങളില്‍ വോട്ടുചെയ്യാന്‍ കഴിയാത്ത പോളിങ് ഉദ്യോഗസ്ഥര്‍, മറ്റു മണ്ഡലങ്ങളില്‍ വോട്ടുള്ള വയനാട്ടില്‍ തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, ഡ്രൈവര്‍മാര്‍, വിഡിയോ ഗ്രാഫര്‍മാര്‍ തുടങ്ങി പൊതുവായി തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടവര്‍ എന്നിവര്‍ക്കായി കല്‍പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ സജ്ജമായി. ഏപ്രില്‍ 22 മുതല്‍ 24 വരെ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ ഈ കേന്ദ്രത്തില്‍ ഈ വിഭാഗത്തിലുള്ളവര്‍ക്ക് വോട്ടുചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections 2024Wayanad
News Summary - Lok Sabha Election Wayanad
Next Story