Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഅബ്കാരി കേസിലെ...

അബ്കാരി കേസിലെ സ്ഥിരംകുറ്റവാളിയില്‍നിന്ന് വായ്പ: എക്‌സൈസുകാരന് സസ്‌പെന്‍ഷന്‍

text_fields
bookmark_border
suspension
cancel

കല്‍പറ്റ: അബ്കാരി കേസുകളിലെ സ്ഥിരംകുറ്റവാളിയായ വ്യക്തിയില്‍ നിന്നും 20,000 രൂപ വായ്പ വാങ്ങിയ ശേഷം തിരികെ നല്‍കിയില്ലെന്ന പരാതിയിൽ എക്‌സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കല്‍പറ്റ എക്‌സൈസ് റേഞ്ച് ഓഫിസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.സി. സജിത്തിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ഏപ്രിൽ 17നാണ് സജിത് പണം കടം വാങ്ങിയത്. ഏപ്രിൽ 28ന് തിരികെ നൽകാമെന്നായിരുന്നു വാഗ്ദാനം.

പിന്നീട് ഫോണില്‍ വിളിച്ച് എടുക്കാതിരുന്നതിനെ തുടര്‍ന്ന് പണം നല്‍കിയയാള്‍ കൽപറ്റ എക്‌സൈസ് റേഞ്ച് ഓഫിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായി സജിത്ത് പണം തിരികെ നല്‍കി. അബ്കാരി കേസുകളിലെ പ്രതിയും സ്ഥിരം കുറ്റവാളിയുമായ ഒരാളില്‍ നിന്നും മുന്‍പരിചയമില്ലാതെ പണം വാങ്ങിയത് ഔദ്യോഗിക പദവിയുടെ ദുരുപയോഗമാണെന്നും ഗുരുതര കൃത്യവിലോപവും സേനയുടെ സൽപേരിന് കളങ്കം വരുത്തുന്നതുമാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഡെപ്യൂട്ടി കമീഷണർ കെ.എസ്. ഷാജി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loansuspensionexcise officer
News Summary - Loan from offender in Abkari case-Suspension to excise officer
Next Story