Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightവയനാട്ടിൽ ചൂട്...

വയനാട്ടിൽ ചൂട് വർധിക്കുന്നു

text_fields
bookmark_border
വയനാട്ടിൽ ചൂട് വർധിക്കുന്നു
cancel

കൽപറ്റ: ജില്ലയിൽ ദിവസം കഴിയുന്തോറും ചൂട് കനക്കുന്നു. ചൂട് വർധിച്ചതോടെ കൃഷി കരിഞ്ഞുണങ്ങാനും തുടങ്ങിയിട്ടുണ്ട്. പുഴകളും തോടുകളും വറ്റിത്തുടങ്ങി. പല സ്ഥലങ്ങളിലും കിണറുകൾ നേരത്തേ തന്നെ വറ്റിത്തുടങ്ങിയത് കാരണം കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ പല ഭാഗങ്ങളിലും കുടിവെള്ളത്തിന് കിലോ മീറ്ററുകൾ താണ്ടേണ്ട അവസ്ഥയാണുള്ളത്. പുഴകളിലും തോടുകളിലും ജലം കുറഞ്ഞതോടെ പല സ്ഥലങ്ങളിലും കൃഷിക്ക് ആവശ്യമായ ജലസേചനം നടത്താനും കഴിയുന്നില്ല.

ജാഗ്രത പാലിക്കണം –ആരോഗ്യ വകുപ്പ്

അന്തരീക്ഷത്തില്‍ ചൂട് ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. സൂര്യാഘാതം, സൂര്യാതപം തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ദിനീഷ് പറഞ്ഞു.

അന്തരീക്ഷതാപം ഉയരുമ്പോള്‍ ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ചൂട് പുറന്തള്ളപ്പെടുന്നതിന് വിഘാതം നേരിടുകയും ചെയ്യുന്നതിലൂടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം.

കനത്ത ചൂടില്‍ ശരീരത്തില്‍നിന്ന് ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ അമിത അളവില്‍ നഷ്ടമാകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അവസ്ഥയാണ് സൂര്യാതപം. ക്ഷീണം, തലകറക്കം, ഛര്‍ദി, ബോധക്ഷയം ശരീരം ചുവന്ന് ചൂടാകുക, ശക്തമായ തലവേദന, പേശീവലിവ്, തലക്കറക്കം, ഉയര്‍ന്ന ശരീര താപനില തുടങ്ങിയവ താപ സംബന്ധമായ രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങളാണ്. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയിലെത്തി ചികിത്സ നടത്തണം.

ഉയര്‍ന്ന ചൂട്, സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയവ നിരവധി ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കും മരണത്തിനും കാരണമായേക്കാമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

ചൂടുകാലത്ത് ശ്രദ്ധിക്കാന്‍

→ ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക.

→ യാത്രയിലും ജോലിസ്ഥലത്തും തിളപ്പിച്ചാറിയ ശുദ്ധജലം കരുതുകയും ഇടക്കിടെ കുടിക്കുകയും ചെയ്യുക.

→ കടുത്ത വെയിലുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക. കുട, തൊപ്പി എന്നിവ ഉപയോഗിക്കുക.

→ പകല്‍ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

→ കുട്ടികളെ ഈ സമയത്ത് വെയിലത്ത് കളിക്കാന്‍ വിടാതിരിക്കുക.

→ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ കുട്ടികളെ ഒറ്റക്കിരുത്തി പോകാതിരിക്കുക.

→ പുറത്തിറങ്ങുമ്പോള്‍ പരമാവധി തണലിലൂടെ നടക്കുക.

→ തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ ജോലി സമയം ക്രമീകരിക്കുക. മതിയായ സുരക്ഷ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.

→ ചായ, കാപ്പി, മദ്യം, കൃത്രിമ പാനീയങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുക.

→ സൂര്യാഘാത ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsHeatsummer
News Summary - Heat is increasing in Wayanad
Next Story