വയനാട്ടിൽ റവന്യൂ പട്ടയഭൂമിയിൽ 23,000 വീട്ടിമരങ്ങള്‍
text_fieldsകല്പറ്റ: ജില്ലയിൽ വൈത്തിരി, മാനന്തവാടി, ബത്തേരി താലൂക്കുകളിലായി റവന്യൂ പട്ടയഭൂമിയിലുള്ളത് 23,000ഓളം വീട്ടിമരങ്ങള്‍. വയനാട് റവന്യൂ പട്ടയഭൂമി കര്‍ഷക സംരക്ഷണ സമിതി നേരത്തേ നടത്തിയ കണക്കെടുപ്പിലാണ് ജില്ലയില്‍ മൂന്നു താലൂക്കുകളിലായി റവന്യൂ പട്ടയഭൂമിയില്‍ ഇത്രയും വീട്ടികള്‍ ഉണ്ടെന്നു കണ്ടെത്തിയത്. ഈ വൃക്ഷങ്ങളില്‍ 2653 എണ്ണം വീണുകിടക്കുന്നതാണ്. ഉണങ്ങിയതോ കേടുവന്നതോ ആയി 8252 മരങ്ങളുണ്ട്. 7200ഓളം വീട്ടികള്‍ പൂര്‍ണ വളര്‍ച്ചയെത്തിയതാണ്. ഉണങ്ങിയതും വീണതുമായ മരങ്ങള്‍ക്കുമാത്രം ഏകദേശം 500 കോടി രൂപ വിലമതിക്കും. ഏകദേശം 12,000 ഏക്കറാണ് ജില്ലയില്‍ റവന്യൂ പട്ടയഭൂമിയുടെ അളവ്.
റവന്യൂ പട്ടയഭൂമിയിലെ രാജകീയ വിഭാഗത്തിൽപെട്ടതടക്കം മുഴുവന്‍ വൃക്ഷങ്ങളുടെയും ഉടമാവകാശം പട്ടയം ഉടമയില്‍ നിക്ഷിപ്തമാക്കുന്നതിനു വര്‍ഷങ്ങളായി പോരാട്ടം നടത്തുന്ന പ്രസ്ഥാനമാണ് കര്‍ഷക സംരക്ഷണ സമിതി. ജന്മം പട്ടയം ഉടമകള്‍ക്കു ഭൂമിയിലുള്ള അതേ അവകാശങ്ങള്‍ റവന്യൂ പട്ടയം ഉടമകള്‍ക്കും ലഭ്യമാക്കണമെന്നാണ് സമിതിയുടെ പ്രധാന ആവശ്യം. സംസ്ഥാന നിയമസഭ 1960ല്‍ പാസാക്കിയ ഭൂപതിവ് നിയമത്തിനും 1964ല്‍ കൊണ്ടുവന്ന ചട്ടങ്ങള്‍ക്കും അനുസൃതമായി മരവിലയും സ്ഥലവിലയും ഈടാക്കി അനുവദിച്ചതാണ് റവന്യൂ പട്ടയങ്ങള്‍. പട്ടയഭൂമിയിലെ ചന്ദനവും വീട്ടിയും തേക്കും ഉൾപ്പെടെ രാജകീയ വിഭാഗം മരങ്ങള്‍ സര്‍ക്കാര്‍ റിസര്‍വ് ചെയ്തു.
1964നും 1970നും ഇടയിലാണ് ജില്ലയിലെ റവന്യൂ പട്ടയങ്ങളില്‍ ഏറെയും അനുവദിച്ചത്. റവന്യൂ പട്ടയഭൂമിയിലെ റിസര്‍വ് മരങ്ങള്‍ മുറിക്കാന്‍ കൈവശക്കാരനു അവകാശമില്ല. ജന്മം പട്ടയഭൂമിയിലെ കര്‍ഷകര്‍ക്ക് മരങ്ങളില്‍ അവകാശവും മുറിച്ചുവില്‍ക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. എന്നിരിക്കെ തങ്ങള്‍ വിവേചനമാണ് നേരിടുന്നതെന്ന് റവന്യൂ പട്ടയം ഉടമകള്‍ പറയുന്നു.റവന്യൂ പട്ടയഭൂമിയിലെ എല്ലായിനം മരങ്ങളുടെയും ഉടമാവകാശം കൈവശക്കാരനു ലഭിക്കണമെങ്കില്‍ അതിനു ഉതകുന്ന വിധത്തില്‍ 1960ലെ ഭൂപതിവു നിയമം ഭേദഗതി ചെയ്യണം.
എന്നാൽ, റവന്യൂ പട്ടയം ഉടമകളുടെ കൂട്ടായ്മ സമ്മര്‍ദം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് 2020 ഒക്ടോബര്‍ 24ലെ ഉത്തരവ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ചത്. കർഷകരെ സംരക്ഷിക്കാനാണ് ഇത്തരത്തിലൊരു ഇത്തരവ് ഇറക്കിയതെന്നാണ് സർക്കാർ വാദം. ഈ ഉത്തരവിെൻറ മറപിടിച്ചാണ് മുട്ടിലിലും മറ്റു ജില്ലകളിലും വ്യാപകമായി മരംമുറി നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.