Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightറേഷൻ കടകളിലൂടെ...

റേഷൻ കടകളിലൂടെ സമ്പുഷ്ടീകരിച്ച അരി അശാസ്ത്രീയമെന്ന് ആരോപണം

text_fields
bookmark_border
റേഷൻ കടകളിലൂടെ സമ്പുഷ്ടീകരിച്ച അരി അശാസ്ത്രീയമെന്ന് ആരോപണം
cancel

കൽപറ്റ: ഇരുമ്പു സമ്പുഷ്ടീകരിച്ച അരി ജില്ലയിലെ റേഷൻ കടകളിലൂടെ വിതരണം ചെയ്യാനുള്ള നീക്കം ആരോഗ്യ പ്രശ്നങ്ങൾക്കും സാമൂഹിക പ്രത്യാഘാതങ്ങൾക്കും വഴിവെക്കുമെന്ന് ആക്ഷേപം. എഫ്.സി.ഐ വഴി സമ്പുഷ്ടീകരിച്ച (ഫോർട്ടിഫിക്കേഷൻ) അരി വിതരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെ ഗവേഷകരും വിവിധ സംഘടനകളും രംഗത്തെത്തി.

കേന്ദ്രസർക്കാറിന്റെ ആസ്പിരേഷനൽ ജില്ല പരിപാടിയിൽ ഉൾപ്പെട്ട വയനാട്ടിൽ കൃത്രിമമായി സമ്പുഷ്ടീകരിച്ച അരി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യാനാണ് നീക്കം. ആഗസ്റ്റ് 20ന് പദ്ധതി ഉദ്ഘാടനം നടക്കുമെന്നാണ് അറിയുന്നത്.

കേന്ദ്രസർക്കാർ സമ്മർദത്തിന് വഴങ്ങിയാണ് കേരളത്തിലും പദ്ധതി നടപ്പാക്കുന്നതെന്നാണ് ആരോപണം.

കുട്ടികളിലും ഗർഭിണികളിലും കൗമാരക്കാരിലുമുള്ള പോഷകക്കുറവ് പരിഹരിക്കുകയെന്ന പേരിലാണ് കൃത്രിമ വിറ്റാമിനുകളും ധാതുക്കളും ചേർത്ത അരി വിതരണത്തിന് എത്തിക്കുന്നത്. രക്തക്കുറവ് പരിഹരിക്കാൻ ഇരുമ്പ്, ഭ്രൂണവളർച്ചയെ സഹായിക്കാൻ ഫോളിക് ആസിഡ്, നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തെ സഹായിക്കാൻ വിറ്റാമിൻ ബി എന്നിവയാണ് അരിയിലെ കൃത്രിമ പോഷകം.

എന്നാൽ, ഇന്ത്യക്ക് അകത്തും പുറത്തും ആരോഗ്യ വിദഗ്‌ധർ ഈ തരം പോഷക ഇടപെടലുകളുടെ ആവശ്യമില്ലായ്മയും ആരോഗ്യ പ്രത്യാഘാതങ്ങളും ചൂണ്ടിക്കാണിക്കുമ്പോൾ ഒരു പഠനവും നടത്താതെയും വയനാടൻ ജനതയോട് ചർച്ച ചെയ്യാതെയും പദ്ധതി നടപ്പാക്കാൻ ശ്രമമെന്നാണ് ആരോപണം.

പദ്ധതി നിർത്തിവെക്കാൻ സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ട് രാജേഷ് കൃഷ്ണൻ (പരമ്പരാഗത നെൽ കർഷകൻ), ഡോ. ടി.ആർ. സുമ (സാമൂഹ്യ ശാസ്ത്ര ഗവേഷക), എൻ. ബാദുഷ (വയനാട് പ്രകൃതി സംരക്ഷണ സമിതി), അമ്മിണി കെ.വയനാട് (ആദിവാസി സംഘടനാ പ്രതിനിധി), അഡ്വ. രാമചന്ദ്രൻ (സാമൂഹിക പ്രവർത്തകൻ), പി. പ്രദീഷ് (സാമൂഹ്യ പ്രവർത്തകൻ), ദിലീപ് കുമാർ (ഗവേഷകൻ), പി. ഹരിഹരൻ (കിസാൻ ജ്യോതി ഫാർമേഴ്സ് ക്ലബ് വടുവഞ്ചാൽ), എസ്. ഉഷ (സേവ് ഔർ റൈസ് കാമ്പയിൻ), എ.വി. ജോൺസൻ (ചെയർമാൻ, തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനി), ശീധർ രാധാകൃഷ്ണൻ (അലയൻസ് ഫോർ സസ്റ്റയിനബിൾ അഗ്രികൾച്ചർ) എന്നിവർ ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽകുമാറിന് കത്തയച്ചു.

തീരുമാനം പുനഃപരിശോധിക്കണം -എൽ.ജെ.ഡി

കൽപറ്റ: ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതിയിലുള്‍പ്പെട്ട ജില്ലയില്‍ ഇരുമ്പ് സമ്പുഷ്ടീകരിച്ച അരി പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യാനുള്ള നീക്കം പുന:പരിശോധിക്കണമെന്ന് എല്‍.ജെ.ഡി.സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടു. ആരോഗ്യ പ്രശ്‌നങ്ങളും സാമൂഹിക പ്രത്യാഘാതങ്ങളും പരിഗണിക്കാതെയാണ് വയനാടിനെ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുന്നത്.

പോഷകസമ്പുഷ്ടമായ നാടന്‍ നെല്‍വിത്തിനങ്ങള്‍ ധാരാളമുള്ള വയനാട്ടിൽ കൃത്രിമമായി പോഷകങ്ങള്‍ ചേര്‍ക്കുന്ന അരി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നത് വിചിത്രമാണ്.

ഒരു ജനസമൂഹത്തിന്റെയാകെ ആരോഗ്യത്തെ ബാധിച്ചേക്കാവുന്ന പദ്ധതി നടപ്പാക്കുന്നതില്‍നിന്ന് സംസ്ഥാനം പിന്‍മാറണമെന്നും ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:riceration shops
News Summary - It is alleged that enriched rice through ration shops is unscientific
Next Story