പ്രളയം ഓർമയായി; വീട് നഷ്ടപ്പെട്ടവർ ഫ്ലാറ്റിലേക്ക്
text_fieldsകൽപറ്റ: 2018ലെ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് കണിയാമ്പറ്റ പഞ്ചായത്തിലെ ചിത്രമൂലയില്‍ പൂര്‍ത്തിയാക്കിയ സുസ്മിതം ഫ്ലാറ്റ് സമുച്ചയത്തിെൻറ ഉദ്ഘാടനവും താക്കോല്‍ദാനവും വ്യാഴാഴ്ച ഉച്ച 12ന് മന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍വഹിക്കും. സി.കെ. ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തിലാണ് നിര്‍മാണം പൂർത്തിയാക്കിയത്.
വിത്സണ് മണ്ണാട്ടുപറമ്പില്‍ സൗജന്യമായി നല്കിയ 14 സെൻറ് ഭൂമിയില്‍ സര്‍ക്കാര്‍ ധനസഹായവും യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കല്പറ്റ ശാഖയുടെയും ജില്ല നിര്‍മിതി കേന്ദ്രയുടെയും സാമ്പത്തിക സഹായത്തോടെയുമാണ് 10 കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന ഫ്ലാറ്റ് സമുച്ചയം യാഥാർഥ്യമായത്. വൈത്തിരി താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ പുറമ്പോക്കില്‍ താമസിക്കുന്ന 10 കുടുംബങ്ങളെ ഇവിടെ പുനരധിവസിപ്പിക്കും.
റീബില്‍ഡ് 2018 പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടൊന്നിന് നാലു ലക്ഷം രൂപയും യൂനിയന്‍ ബാങ്ക് (മുന്‍ കോര്പറേഷന് ബാങ്ക്) നല്കിയ 90,000 രൂപയും ജില്ല നിര്‍മിതി കേന്ദ്രത്തിെൻറ സാമ്പത്തിക സഹായവും ഉള്‍ക്കൊള്ളിച്ച് 5150 ചതുരശ്ര അടി വിസ്തൃതിയിലാണ് നിര്‍മാണം. രണ്ട് കിടപ്പ് മുറികള്‍, വിശാലമായ ഹാള്‍, അടുക്കള, ശുചിമുറി, വരാന്ത തുടങ്ങിയ സൗകര്യങ്ങളാണ് ഓരോ വീടിനും ഒരുക്കിയിരിക്കുന്നത്.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ, കലക്ടര്‍ ഡോ. അദീല അബ്ദുല്ല, എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ് കുമാര്‍, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡൻറ് ബിനു ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.