Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightട്രാക്ടറിനടിയിൽപെട്ട...

ട്രാക്ടറിനടിയിൽപെട്ട ഡ്രൈവർക്ക് രക്ഷയായി ഫയർഫോഴ്സ്

text_fields
bookmark_border
ട്രാക്ടറിനടിയിൽപെട്ട ഡ്രൈവർക്ക് രക്ഷയായി ഫയർഫോഴ്സ്
cancel
camera_alt

അപകടത്തിൽപെട്ട ട്രാക്ടറിലെ ഡ്രൈവറെ ഫയർഫോഴസി‍െൻറ നേതൃത്വത്തിൽ രക്ഷപ്പെടുത്തുന്നു


കൽപറ്റ: മറിഞ്ഞ ട്രാക്ടറിനടിയില്‍പെട്ട ഡ്രൈവറെ ഫയര്‍ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി. പനമരം പഞ്ചായത്ത് നാലാംവാര്‍ഡിലെ കൂളിവയല്‍ കോളനിയിലെ രാജനെയാണ് (50) ഫയര്‍ഫോഴ്‌സ് രക്ഷിച്ചത്. വ്യാഴാഴ്ച രാവിലെ 11.45ഓടെ ചെറുകാട്ടൂര്‍ പള്ളിത്താഴെയാണ് ട്രാക്ടര്‍ മറിഞ്ഞത്. മാനന്തവാടി ഫയര്‍ സ്‌റ്റേഷനിലെ അസി. സ്‌റ്റേഷന്‍ ഓഫിസര്‍ പി.സി. ജയിംസിെൻറ നേതൃത്വത്തിലാണ് സേനാംഗങ്ങള്‍ സമയോചിതമായി ഇടപെട്ട് ഡ്രൈവറെ രക്ഷിച്ചത്.

രാജനെ വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമല്ല. കട്ടറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ക്വാറിയില്‍ നിന്നു പാറപ്പൊടിയുമായി വന്ന ട്രാക്ടര്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ട്രാക്ടർ എന്‍ജിെൻറ മുകളിലേക്കാണ് ട്രയിലര്‍ മറിഞ്ഞത്. രണ്ടിനും അടിയിലായി രാജന്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

പി.എം. അനില്‍, എന്‍.ആര്‍. ചന്ദ്രന്‍, എ.ബി. വിനീത്, എ.ബി. സതീഷ്, കെ.എം. വിനു, കെ.എസ്. ശ്രീകാന്ത്, ടി. വിനീഷ് ബേബി, എം.പി. രമേഷ്, എന്‍.പി. അജീഷ്, ഇ.കെ. വിജയാനന്ദന്‍ എന്നിവരും ഫയര്‍ഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fireforcerescue
News Summary - Fireforce rescues driver
Next Story