മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: ജില്ലക്ക് ലഭിച്ചത് 145 കോടി രൂപ
text_fieldsമാനന്തവാടി: 2016 മുതല്‍ 2021 ആഗസ്റ്റ് 31വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ജില്ലക്ക് 145.84 കോടി രൂപ നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ഒ.ആർ. കേളു എം.എൽ.യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രകൃതിദുരന്തം ബാധിച്ചവര്‍ക്കും ഗുരുതരരോഗം ബാധിച്ചവര്‍ക്കും അപകടത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതരുടെ കുടുംബങ്ങള്‍ക്കുള്ള അടിയന്തര ആശ്വാസവുമായിട്ടാണ് നിധിയില്‍നിന്ന് സഹായം നല്‍കുന്നത്. ദുരിതാശ്വാസനിധി ഓണ്‍ലൈന്‍ സംവിധാനമാക്കിയതോടെ കൂടുതല്‍ കാര്യക്ഷമതയോടെയും കാലതാമസം കൂടാതെയും സഹായം വളരെ എളുപ്പത്തില്‍ ലഭിക്കുന്നുണ്ട്.
ചികിത്സാസഹായം അനുവദിക്കുന്നതിന് അപേക്ഷയോടൊപ്പം ഗുണഭോക്താവിെൻറ പേര് ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡ്, രണ്ട് ലക്ഷം രൂപയില്‍ താഴെ പരിധിയുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, രോഗവിവരം വ്യക്തമായി പ്രതിപാദിക്കുന്ന ആറ് മാസ കാലാവധിക്കകത്തുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ സി.എം.ഒ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ദുരിതാശ്വാസ നിധിയില്‍നിന്ന് ജില്ല കലക്ടര്‍ക്ക് 10,000 രൂപയും റവന്യൂ സ്പെഷല്‍ സെക്രട്ടറിക്ക് 15,000 രൂപയും, റവന്യൂ മന്ത്രിക്ക് 25,000 രൂപയും മുഖ്യമന്ത്രിക്ക് മൂന്ന് ലക്ഷം രൂപവരെയും രേഖകളുടെ അടിസ്ഥാനത്തില്‍ അനുവദിക്കാനാവും. മൂന്ന് ലക്ഷത്തിന് മുകളില്‍ തുക അനുവദിക്കുന്നതിന് മന്ത്രിസഭ യോഗത്തിെൻറ പ്രത്യേക അംഗീകാരം ലഭിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.