Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightടോയ് ലറ്റ്...

ടോയ് ലറ്റ് നടത്തിപ്പുകാരനെ മർദിച്ച കേസിലെ പ്രതികൾക്ക് തടവും പിഴയും

text_fields
bookmark_border
arrest
cancel
camera_alt

പൊതു ശൗചാലയത്തിലെ

നടത്തിപ്പുക്കാരനെ ആക്രമിച്ച കേസിൽ

തടവും പിഴയും ശിക്ഷ ലഭിച്ച പ്രതികൾ

ഗൂഡല്ലൂർ: പൊതു ശൗചാലയ നടത്തിപ്പുകാരനെ ആക്രമിച്ചതിന് മൂന്ന് വർഷം വീതം തടവും പിഴയും ശിക്ഷ. ചെമ്പാല ഈട്ടി മൂല സ്വദേശി കുമാർ എന്ന വിജയകുമാർ (26), ബാലവാടി സ്വദേശി ഗുണശേഖരൻ (26), ആക്കാട് സ്വദേശി അജിത്ത് (24) എന്നിവർക്കാണ് ഗൂഡല്ലൂർ കോടതി ജഡ്ജി ശശികുമാർ മൂന്നു വർഷം തടവും 1000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്.

ഊട്ടി ദേശീയപാതയിൽ മേലെ ഗൂഡല്ലൂരിനോട് ചേർന്ന് കെ.കെ. നഗറിലെ പൊതു ശൗചാലയ നടത്തിപ്പുകാരനായ ഇളങ്കോയെ ആക്രമിച്ച സംഭവത്തിലാണ് വിധി. 

കഴിഞ്ഞ വർഷം മാർച്ച് 13ന് രാത്രിയായിരുന്നു സംഭവം. പ്രതികൾ ഇതുവഴി കടന്നുപോകവേ രാത്രി ആനകൾ വിഹരിക്കുന്ന പ്രദേശത്ത് എങ്ങോട്ടാണ് പോകുന്നതെന്ന് ഇളങ്കോ ചോദിച്ചു. തുടർന്ന് മൂന്ന് പേർ ചേർന്ന് കത്തിയും ഇരുമ്പും ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ഇളങ്കോയെ ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ ഇളങ്കോയെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് മൂവർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജ്യോതിമണി ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsWayanad NewsAttack
News Summary - Accused in the case of beating up the operator of the toilet sentenced and fined
Next Story