Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid
cancel
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകോവിഡ്...

കോവിഡ് പോസിറ്റീവായാൽ അടുത്ത പരിശോധന 10 ദിവസത്തിനുശേഷം -ആരോഗ്യ വകുപ്പ്

text_fields
bookmark_border

കൽപറ്റ: കോവിഡ് സ്ഥിരീകരിച്ച വ്യക്തി അടുത്ത ലാബ് പരിശോധന നടത്തേണ്ടത് 10 ദിവസം കഴിഞ്ഞ് മാത്രമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഒരിക്കല്‍ കോവിഡ് പോസിറ്റിവായ വ്യക്തി തുടര്‍ന്നുള്ള ദിവസങ്ങളില്‍ പല സ്ഥലങ്ങളില്‍ പോയി പരിശോധന നടത്തുകയും അതില്‍ പല തരത്തിലുള്ള ഫലം കാണിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഒരു പോസിറ്റിവ് ഫലം എങ്കിലും ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പ് ആ വ്യക്തിയെ പോസിറ്റിവായാണ് പരിഗണിക്കുന്നത്.

രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണം

വയനാട് ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ കര്‍ശനമായും സ്വയം സമ്പര്‍ക്ക വിലക്കില്‍ പോകണമെന്ന് ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല നിര്‍ദേശം നല്‍കി. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലാകുന്നവര്‍ അതി ജാഗ്രത പുലര്‍ത്തുകയും നിരീക്ഷണത്തില്‍ കഴിയുകയും വേണം. ജില്ലയില്‍ അടുത്തിടെ രോഗം സ്ഥിരീകരിച്ച താഴെ പറയുന്ന വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഉടന്‍ നിരീക്ഷണത്തില്‍ പോകണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.

•വൈത്തിരി വെറ്ററിനറി കോളജുമായി ബന്ധപ്പെട്ട് ഒരു ക്ലസറ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. ധാരാളം ജീവനക്കാര്‍ ഇവിടെ രോഗബാധിതരാകുന്നു. റിസര്‍ച്ച് വിഭാഗം, ഓഫിസ് എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ കണ്ടെത്തിയത്.

•വെള്ളിയാഴ്ച കോവിഡ് പോസിറ്റിവായ വ്യക്തി പള്ളിക്കുന്ന് ലൂര്‍ദ് മാത പള്ളിയില്‍ 17ന് രാവിലെ 10.30 മുതല്‍ 11.30 വരെ കുര്‍ബാനയില്‍ പങ്കെടുത്തിട്ടുണ്ട്. 21ന് വൈകീട്ട് ആറിനും ഏഴിനും ഇടയില്‍ പള്ളിക്കുന്നിലെ സ്‌മൈല്‍ സൂണ്‍ ഡെൻറല്‍ ക്ലിനിക്കും ഈ വ്യക്തി സന്ദര്‍ശിച്ചിട്ടുണ്ട്.

•പുല്‍പള്ളി എസ്.എന്‍ കോളജില്‍ ഏപ്രില്‍ 17 വരെ ജോലി ചെയ്തിരുന്ന അധ്യാപികയും കല്‍പറ്റ പി.ഡബ്ല്യു.ഡി റോഡിലെ സ്‌കൈമാര്‍ട്ട് ഡെവലപ്പേഴ്‌സിൽ 17 വരെ ജോലി ചെയ്തിരുന്ന വ്യക്തിയും പോസിറ്റിവ് ആയി.

മാനന്തവാടി വടേരി ശിവക്ഷേത്രത്തിന് സമീപത്തെ മെസ് ഹൗസ് സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു. ഏപ്രില്‍ 19 വരെ ഇദ്ദേഹം ഇവിടെ ജോലി ചെയ്തിരുന്നതാണ്. ചീരാലിലെ സെയിൻറ് ജോണ്‍സിൽ ‍20 വരെ ജോലി ചെയ്തിരുന്ന വ്യക്തി പോസിറ്റിവാണ്. ഇദ്ദേഹം ചീരാല്‍ എം.എം സ്‌റ്റോഴ്‌സില്‍ 20ന് രാവിലെ 10നും കേരള ഗ്രാമീണ്‍ ബാങ്ക് ചീരാല്‍ ബ്രാഞ്ചില്‍ 12.30നും എത്തിയിട്ടുണ്ട്.

•പാഴൂര്‍ സെൻറ് മാത്യൂസ് ഭവനില്‍ അന്തേവാസികളുമായി സമ്പര്‍ക്കമുള്ള വ്യക്തിക്ക് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. തൊണ്ടര്‍നാട് നിരവില്‍പ്പുഴ പിലാക്കാവ് കോളനിയില്‍ കഴിഞ്ഞ രണ്ടിന് രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് 13ല്‍പരം വ്യക്തികളുമായി സമ്പര്‍ക്കമുള്ളതായാണ് കണ്ടെത്തല്‍. പുല്‍പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10ലെ മെംബര്‍ 21ന് പോസിറ്റിവായിട്ടുണ്ട്. ഇദ്ദേഹം 20ന് പുല്‍പള്ളി ടൗണില്‍ പോയിരുന്നു.

•കമ്പളക്കാട് കൊഴിഞ്ഞങ്ങാട് കോളനിയില്‍ (വാര്‍ഡ് 11) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവിടെ 22ന് രോഗബാധിതനായ വ്യക്തിക്ക് 12ലധികം ആളുകളുമായി സമ്പര്‍ക്കമുണ്ട്. അമ്പലവയല്‍ അഡോറേഷന്‍ കോണ്‍വെൻറ് അന്തേവാസികളിലൊരാള്‍ക്ക് പോസിറ്റിവാണ്. 30 പേരുമായി സമ്പര്‍ക്കമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Covid19
News Summary - 10 days after the next test by Kovid Positive - Health Department
Next Story